Showing posts with label കോണ്‍ഗ്രസ്സ്. Show all posts
Showing posts with label കോണ്‍ഗ്രസ്സ്. Show all posts

മാവോവാദികള്‍!! മാവോയിസ്റ്റുകള്‍!!!!

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
1964 ലാണത് നടന്നത്. അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ നിന്ന് 34 പേര്‍ ഇറങ്ങിപ്പോയി.ഭാരതത്തില്‍ മാത്രമല്ല ലോകകമ്യൂണിസ്റ്റുപ്രസ്ഥാനത്തില്‍ വരെ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു അത്.കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സംഘടനാതത്വപ്രകാരം അക്ഷന്ത്യവ്യമായ തെറ്റ്.എന്നാലോ, ആ ഇറങ്ങിവന്ന മുപ്പത്തിനാലുപേരെ ജനം നെഞ്ചേറ്റി സ്വീകരിച്ചു.അങ്ങനെയാണ് കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ ജനനം.വളരെവേഗം ആ പാര്‍ട്ടിക്ക് ഇന്ത്യയില്‍ അവിഭക്തപാര്‍ട്ടിയേക്കാള്‍ വേരോട്ടമുണ്ടായി.ത്രിപുര, പശ്ചിമ ബംഗാള്‍ കേരളം എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ജനസ്വാധീനമുള്ള പാര്‍ട്ടിയായി സി പി ഐ (എം) മാറി.

                        
പിന്നെ കാലം മാറി, ഒരുപാട് ജലം സിന്ധു ഗംഗാ നദികളിലൂടെ ഒഴുകിപ്പോയി.സി പി ഐ (എം)മ്മിനു വിപ്ലവവീര്യം കുറവാണെന്നു പറഞ്ഞ് നിരവധി ഘടകങ്ങള്‍( പാര്‍ട്ടി ഘടകങ്ങളല്ല) പിരിഞ്ഞുപോയിട്ടുണ്ട്.അതിലേറ്റവും വലിയ പിരിഞ്ഞുപോക്കാണ് നക്സലൈറ്റുകാര്‍ ഉണ്ടാക്കിയത്.പാര്‍ട്ടിയുടെ അടിത്തര വരെ ആ പ്രസ്ഥാനക്കാര്‍ കുലുക്കി.അത്രമാത്രം ശക്തമായിരുന്നു പശ്ചിമ ബംഗാളിലെ നക്സല്‍ബാരി ജില്ലയിലെ ചാരു മജൂംദാറും സംഘവും ഉണ്ടാക്കിയ ആഘാതം.എന്നാല്‍ പാര്‍ട്ടി അതിനേയും അതിജീവിച്ചു എന്നത് ചരിത്രം.ഞാന്‍ പറഞ്ഞുവന്നത് അതല്ല.

                         
നക്സലൈറ്റ് പ്രസ്ഥാനക്കാര്‍ പിന്നീട് നൂറായിരം കഷണങ്ങളായി ചിതറിപ്പോയി എന്നത് ചരിത്രം.എന്നാലും ആ പ്രസ്ഥാനം പാര്‍ട്ടിക്കും ഇവിടുത്തെ യുവതലമുറയ്ക്കും ഉണ്ടക്കിയ നാശനഷ്ടങ്ങള്‍ ചില്ലറയല്ല.ഉടന്‍ വിപ്ലവം എന്ന വ്യാമോഹത്തിനടിപ്പെട്ട് ഈയാമ്പാറ്റകളേപ്പോലെ  അതില്‍വീണ് ഹോമിക്കപ്പെട്ട യൗവനങ്ങള്‍ എണ്ണമറ്റതാണ്.പോലീസിന്റെ മര്‍ദ്ദനമേറ്റും വെടികൊണ്ടും തടവറകളില്‍ നരകിക്കപ്പെട്ടും ഇല്ലാതായത് സ്വപ്നങ്ങളും വികാരങ്ങളും ആവേശങ്ങളും ഒക്കെയുള്ള തീക്ഷ്ണയൗവനങ്ങളാണ്.എല്ലാം വൃഥാവിലായി.പലരും മാപ്പെഴുതിക്കൊടുത്ത് ആള്‍ദൈവഭക്തന്മാരായി കഴിയുന്നു, സമൂഹത്തില്‍ ഉന്നതമായ സ്ഥനമാനങ്ങളില്‍ കഴിയുന്നവരുമുണ്ട്.അതോടൊപ്പം തന്നെ ആ പഴയ കനല്‍ കെടാതെ മനസ്സില്‍ സൂക്ഷിക്കുന്നവരുമുണ്ട്.എന്നാല്‍ പ്രസ്ഥാനത്തിന്റെ ചിന്നിച്ചിതറല്‍ ചിലരിലെങ്കിലും മടുപ്പുളവാക്കുന്നുണ്ടാവണം.ഇങ്ങനെ ചിന്നിചിതറിപോയ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ സജീവസാന്നിദ്ധ്യമായി നിലകൊള്ളുന്ന ഒരു ഗ്രൂപ്പാണ് മാവോയിസ്റ്റ് പ്രസ്ഥാനം.

                         2004
സെപ്തംബര്‍ മാസത്തിലാണ്കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ്) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയും കൂടി ലയിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാവോയിസ്റ്റ്) രൂപം കൊള്ളുന്നത്.( വിക്കിപീഡിയ)ഇവരുടെ ആശയപ്രകാരം ഇന്ത്യന്‍ ഭരണകൂടം എന്നത് സാമ്രാജ്യത്വത്തിന്റേയും കോംബ്രഡോര്‍ ബൂര്‍ഷ്വാസികളുടേയും ഫ്യൂഡലിസ്റ്റുകളുടേയും ഒരു കൂട്ടായ്മയാണ്.ഇവര്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍കൂടുതലും കേന്ദ്രീകരിച്ചത് മധ്യ ഇന്ത്യയിലാണ്. ഇന്ത്യയിലെ ആദിവാസികളുടേയും വനവാസികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് അങ്ങനെ പ്രവര്‍ത്തനം ഇന്ത്യയിലാകെ വ്യാപിപ്പിക്കാം എന്ന കണക്കുകൂട്ടലില്‍ ഛതീസ്ഘട്ട്,ഒഡീഷ,ബിഹാര്‍,ഝാര്‍ഖണ്ട്,മഹാരാഷ്ട്ര,വെസ്റ്റ് ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനമേഖലയില്‍ ചുവടുറപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.ഇപ്പോഴും ആദിവാസിഭൂരിപക്ഷ മേഖലകളായ ഝാര്‍ഖണ്ട്,ആന്ധ്ര,ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു.

                         
മാവോയിസ്റ്റുകളുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ 2013 മെയ്മാസം 25-)0 തീയതി സംസ്ഥാനകോണ്‍ഗ്രസ്സ്പ്രവര്‍ത്തകരുടെ ഒരു സംഘത്തെ ബസ്തറില്‍ വച്ച ആക്രമിച്ച് 29 പേരെ കൊലപ്പെടുത്തിയതാണ്.ഇവര്‍ ജനവിരുദ്ധരാണെന്ന കാരണത്താലാണ് കൊല നടത്തിയതെന്ന് പറയുമ്പോഴും സാഹചര്യതെളിവുകള്‍ പറയുന്നത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഒരു ഗ്രൂപ്പ് ഇവരെ വിലക്കെടുടുത്തു എന്നാണ്.മാവോയിസ്റ്റുകള്‍ ഇന്ന് ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഖനിമുതലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമാണ്.ഖനികളില്‍ സമാധാനം നിലനിറുത്താനും അവിടെ തൊഴിലാളിസംഘടനകള്‍ ഉണ്ടാവുന്നതിനെ എതിര്‍ക്കാനും ഒക്കെ ഇവര്‍ മുന്‍പിലാണെന്ന് പറയപ്പെടുന്നു.ആ പ്രദേശത്തെ തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയ സി പി എമ്മിന്റെ ഒരു തൊഴിലാളി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് ഇവരാണെന്ന് പറയപ്പെടുന്നു.ഇവരുറ്റെ പ്രവര്‍ത്തനം ഖനിമുതലാളിമാരില്‍ നിന്നും കപ്പം മേടിക്കുകയും അതിനുപകരം അവരുടെ ഖനികള്‍ക്ക് സമരങ്ങളില്‍ നിന്നും മറ്റ് ഗവണ്മെന്റ് ഒഫീഷ്യല്‍സില്‍ നിന്നും സം‌രക്ഷണം നല്‍കുന്നതിലും മാത്രം ഒതുങ്ങുന്നു എന്ന ആരോപണവും ശക്തമായിത്തന്നെ നിലനില്‍ക്കുന്നു.

                     
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ അറുപത് കൊല്ലങ്ങള്‍ക്കുമേല്‍ ഭാരതം ഭരിച്ച കോണ്‍ഗ്രസ്സിനോ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ബി ജെ പിക്കോ ഈ മാവോയിസ്റ്റ് ഉദയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.അവരുറ്റെ നയങ്ങളുടെ വൈകല്യം മൂലം വികസനം എന്നത് പട്ടണങ്ങളിലെ ഒരു ന്യൂനപക്ഷത്തിനു മാത്രമായി ഒതുക്കപ്പെട്ടു.ഭാരതത്തിലെ ആയിരക്കണക്കിനായ ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പട്ടിണിയും പരിവട്ടവും മാത്രം ഫലം.അക്ഷ്രാഭ്യാസം എന്നത് കേട്ടുകേള്‍‌വി പോലുമില്ല.തങ്ങളുടെ ഈ ദൈന്യതയ്ക്കുകാരണം ഏതോ ദൈവങ്ങളുടെ കോപമാണെന്ന ധാരണയില്‍ എല്ലാം സഹിച്ച് മൃതപ്രായരായി ജീവിച്ചുപോരുന്നവരാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും.ആ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇവയ്ക്കൊരു പരിഹാരവുമായി മാവോയിസ്റ്റല്ല ചെകുത്താന്‍ ചെന്നാലും അംഗീകാരം ലഭിക്കും ആ പാവങ്ങള്‍ക്കിടയില്‍.ഈ അവസ്ഥ മുതലെടുത്താണ് മാവോയിസ്റ്റുകള്‍ വേരുപിടിപ്പിക്കുന്നത്.

                      
കേരളത്തിന്റെ അവസ്ഥ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നൊക്കെ വളരെ വ്യത്യസ്ഥമാണെങ്കിലും പാര്‍ശ്വവാസികളുടെ സ്ഥിതി ഇന്ന് ഏതാണ്ട് ഝാര്‍ഖണ്ടിലേയോ ബീഹാറിലേയോ അവസ്ഥയ്ക്ക് തുല്യമാണ്.അട്ടപ്പാടി ആദിവാസികള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം.വാഹനം വിളിച്ചുവരാന്‍ പണമില്ലാത്തതിനാല്‍ മരിച്ചുപോയ കുഞ്ഞിന്റെ മൃതദേഹം ചുമലില്‍ കിടത്തി ഷാളുകൊണ്ടുമൂടി ബസ്സില്‍ യാത്ര ചെയ്യെണ്ടിവന്ന അമ്മയുടെ കഥ മാത്രം ആലോചിച്ചാല്‍ മതി കേരളത്തില്‍ മാവോയിസ്റ്റ് വേരോട്ടം എങ്ങനെയുണ്ടാകുന്നു എന്നറിയാന്‍.സര്‍ക്കാരിന്റെ ഒരു സമ്വിധാനവും അവിറ്റെ പ്രവര്‍ത്തിക്കുന്നില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.അങ്ങനെ പതുക്കെ പതുക്കെ കേരളത്തിലേയ്ക്കും അവര്‍ സ്വാധീനമുറപ്പിക്കാന്‍ തുടങ്ങി എന്നര്‍ത്ഥം.

                       
കണ്ണൂര്‍ മേഖലയിലും നിലമ്പൂര്‍ മേഖലയിലും പാലക്കാട് മേഖലയിലും ഇവരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ സൂചന നല്‍കാന്‍ തുടങ്ങിയിട്ട് നാളുകളായി.  " ഏയ് , ചുമ്മ " എന്ന് നമ്മൂടെ ആഭ്യന്തരനും. ആ ആഭ്യന്തരനെ ഏഭ്യന്തരനാക്കിക്കൊണ്ട് കേരളത്തിന്റെ വനപ്രദേശങ്ങളിലും അതുപോലെ തന്നെ പട്ടണ നടുവിലും ഇവര്‍ ചെറിയ ആക്രമണങ്ങള്‍ നടത്തി സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.പോലീസാകട്ടെ ഇരുട്ടില്‍ തപ്പുകയും.

                      
ഇവിടെയാണ് മാവോയിസ്റ്റ് വേട്ടക്കൊരു ട്വിസ്റ്റ് ഉണ്ടാകുന്നത്.പോലീസിനു ദേഷ്യമുള്ളവരെ, സ്ഥലത്തെ ഭരണകക്ഷികള്‍ക്ക് , പ്രധാനദിവ്യന്മാര്‍ക്ക് രസിക്കാത്ത നാട്ടിലെ ചെറുപ്പക്കാരെ പലരേയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അകത്താക്കിക്കൊണ്ടിരിക്കുകയാണ്.അകത്താക്കുക എന്ന് പറഞ്ഞാല്‍ പുറത്തുവരുന്നത് ജീവഛവമായിട്ടായിരിക്കും എന്നര്‍ത്ഥം.സ്ഥലത്തെ ബ്ലേയ്ഡ് കാരന് അലോസരമുണ്ടാക്കിയ ഒരുത്തനെ മാവോയിസ്റ്റാക്കി കസ്റ്റഡിയിലെടുത്തതായി വാര്‍ത്ത വന്നത് ഈ അടുത്ത ദിവസമാണ്.അപ്പോള്‍ ഒരു ന്യൂനപക്ഷത്തിന്റെ താളത്തിനൊത്ത് തുള്ളാനും ഇഷ്ടമില്ലാത്തവരെ ഒതുക്കാനുമുള്ള ഒരു പദമായി മാവോയിസ്റ്റ് മാറി എന്നര്‍ത്ഥം.നാട്ടില്‍ ശല്യമുണ്ടാക്കുന്നവരെ, ക്രമസമാധാനം തകര്‍ക്കുന്നവരെ, പ്രശ്നങ്ങളുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടിക്കുവിധേയമാക്കുന്നതിലും നമ്മുടെ പോലീസിനും അവരെ നിയന്ത്രിക്കുന്ന ഭരണക്കാര്‍ക്കും ഇഷ്ടം ഇത്തരക്കാരെ കസ്റ്റടിയിലെടുക്കുക എന്നതാണ്.എന്നാല്‍ ഈ നടപടി നാടിനും ഭാവിയില്‍ ഈ ഭരണക്കാര്‍ക്കും ദോഷമേ ഉണ്ടാക്കൂ എന്നും നാടിന്റെ നന്മക്കതു ദോഷം ചെയ്യും എന്നു മാത്രം പറഞ്ഞുകൊള്ളുന്നു.

രണ്ടു മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം.

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                               സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള വ്യത്യാസം നാള്‍ തോറും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.പണ്ടു മതല്‍ക്കേ തന്നെ ഈ മുന്നണികള്‍ തമ്മില്‍ അജഗജാന്തര വ്യത്യാസമാണുണ്ടായിരുന്നതെങ്കിലും അതത്ര പ്രകടമായിരുന്നില്ല.എന്നാല്‍ ഇന്ന് ചെമ്മരിയാടിന്റെ പുറന്തോടുകളെല്ലാം ഊരിക്കളഞ്ഞ് തനിച്ചെന്നായ പുറത്തുവരത്തക്കവണ്ണം നഗ്നമായിരിക്കുന്നു യു ഡി എഫിന്റെ മുഖം.ആ മുഖം മൂടി വൈക്കാനായി സ്വയം എന്തെല്ലാം ലേപനങ്ങള്‍ വാരിപ്പൂശിയാലും അനുകൂല മാധ്യമങ്ങളെക്കൊണ്ട് എന്തെല്ലാം എഴുതിച്ചാലും മറയ്ക്കാന്‍ കഴിയാത്തത്ര ഭീകരമായിരിക്കുന്നു യു ഡി എഫിന്റെ മുഖം.
                 എത്രമാത്രം പറഞ്ഞാലും എഴുതിയാലും അധികമാകാത്തവിധം ശോഭനമായിരുന്നു കഴിഞ്ഞ എല്‍ ഡി എഫ് ഗവണ്മെന്റിന്റെ മുഖം.കൊതിക്കെറുവാണ് കരഞ്ഞു കാമം തീര്‍ക്കുകയാണ് തുടങ്ങിയ എന്നെ വിശേഷിപ്പിക്കാറുള്ള സാധാരണ വാക്കുകള്‍ക്കൊന്നും ഈ നേട്ടത്തെ മറച്ചു പിടിക്കാന്‍ കഴിയാതായിരിക്കുന്നു.“ ഈ ഗവണ്മെന്റിന്റെ സഹായം ലഭിക്കാത്ത ഒരു പ്രദേശമോ വീടോ ഈ സംസ്ഥാനത്തുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനായിരുന്നു “ കഴിഞ്ഞ ഗവണ്മെന്റിന്റെ വെല്ലുവിളി. അതിനെ പ്രതിരോധിക്കാന്‍ യു ഡി എഫ് ജിഹ്വകള്‍ക്കോ അനുകൂല മാധ്യമങ്ങള്‍ക്കോ കഴിഞ്ഞില്ല എന്നതാണ് സത്യം. അതിനാലവര്‍ ഈ വെല്ലുവിളി അറിഞ്ഞ മട്ടു വച്ചില്ല.
                              എന്നിട്ടും നെരിയ മാര്‍ജിനില്‍ അവര്‍ വിജയിച്ചു.ജയിച്ചു കയറാനായി അവര്‍ കാണിച്ച സാഹസങ്ങള്‍ പലപ്പോഴായി അവരില്‍ നിന്നും അവരുടെ സഖാക്കളില്‍ നിന്നും പുറത്തു വന്നിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. പക്ഷെ ജയം എന്തായാലും ജയം തന്നെ. ലഭിച്ച നേരിയ മാര്‍ജിന്‍ അവരെ കൂടുതല്‍ വിനയാന്വിതരും ജനസേവകരുമാക്കി മാറ്റേണ്ടതായിരുന്നു. എന്നാല്‍ അതിനു പകരം അവര്‍ കൂടുതല്‍ ഔദ്ധത്യവും അഹങ്കാരവും പ്രകടിപ്പിക്കാന്‍ തുടങ്ങി.യു ഡി എഫ് അനുകൂലമായ ഏതാനും ദൃശ്യ വാര്‍ത്താമാധ്യമങ്ങള്‍ എന്തും മറച്ചു പിടിച്ച് വ്യാഖ്യാനിക്കാന്‍ ഉള്ളതിനാല്‍ കേരളത്തിലെ ഒരു വിഭാഗം മധ്യവര്‍ഗ ജനതയും അവരെ പിന്തുണയ്ക്കാന്‍ തുടങ്ങി.അങ്ങനെ എന്തും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കാളികൂള സദസ്സായി മാറി യു ഡി എഫ്.
                           ആദ്യമായി വന്ന പിറവം ബൈ ഇലക്ഷനില്‍ നെയ്യാറ്റിന്‍‌കര സെല്‍‌വരാജിന്റെ രാജി സംഘടിപ്പിച്ചെടുത്തു യു ഡി എഫ്. അങ്ങനെ എല്‍ ഡി എഫിനേക്കാള്‍ മെച്ചപ്പെട്ട മുന്നണി യു ഡി എഫ് ആണെന്ന തോന്നലുണ്ടാക്കി വിജയം സംഘടിപ്പിച്ചു അവര്‍ . ലോകത്ത് ഉത്തരവാദിത്വമുള്ള ആരെങ്കിലും മറുപാര്‍ട്ടിയില്‍ നിന്നൊരാളെ കോടികള്‍ കൊടുത്ത് കാലുമാറ്റിക്കാന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല.കാരണം അതൊരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്.മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്തതുകൊണ്ട് പാര്‍ട്ടിക്കൊരു നിയമസഭാ മെംബര്‍ കുറഞ്ഞു എന്നല്ലാതെ വേറെന്ത് പറ്റാന്‍ .(നിശ്ചയമായും പറ്റിയിട്ടുണ്ട്, സ്വന്തം
എം എല്‍ എ മാരെ പോലും നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കാവിന്നില്ലെങ്കില്‍ ..........? അത് ഉള്‍പാര്‍ട്ടി ചര്‍ച്ചകളിലൂടെ പരിഹരിക്കും.) എന്നാല്‍ പാര്‍ട്ടി തത്വദീക്ഷ കാണിച്ചതുകൊണ്ടുമാത്രം യു ഡി എഫ് മന്ത്രിസഭ നിലനില്‍ക്കുന്നു എന്നതാണ് സത്യം.അതേ നാണയത്തില്‍ എല്‍ ഡി എഫ് തിരിച്ചടിച്ചിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? അതു പോകട്ടെ, അതോടെ എല്‍ ഡി എഫ്ഉം     യു ഡി എഫ് ഉം ഒന്നായി മാറും.അതോടെ കേരളം ഇല്ലാതാകുകയും ചെയ്യും.എല്ലാത്തിലും വലുത് നമ്മുടെ മാതൃഭൂമിയായ കേരളമായതിനാല്‍ അതേ നാണയത്തില്‍ യു ഡി എഫിനു മറുപടി പറയാന്‍ എല്‍ ഡി എഫ് തയ്യാറായില്ല.
                           പിന്നെ നടന്നത് നെയ്യാറ്റിങ്കര ബൈ ഇലക്ഷന്‍ . അവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പഴയ സെല്‍‌വരാജ് . സെല്‍‌വരാജ് സ്വാഭാവികമായും മണ്ഡലത്തില്‍ കൈ കാലിട്ടടിയ്ക്കാനും യു ഡി എഫ് വെള്ളം കുടിക്കാനും തുടങ്ങി. ഇതേ സമയത്തു തന്നെ പൊട്ടിവീണു യു ഡി എഫിന് ടി പി ചന്ദ്രശേഖരന്‍ വധം.പാര്‍ട്ടിയ്ക്ക് അനഭിമതനായി പുറത്തു പോയി പുതിയ പാര്‍ട്ടി ഉണ്ടാക്കിയ നേതാവായിരുന്നു ചന്ദ്രസേഖരന്‍ . അദ്ദേഹം ഒരു രാത്രി ക്രൂരമായി കൊല്ലപ്പേറ്റുന്നു.അതോടെ കേരള സമൂഹമൊന്നായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായി ഉണര്‍ന്നു. ആ കൊടുംകാറ്റില്‍ എല്‍ ഡി എഫ് ബൈ ഇലക്ഷനില്‍ തോറ്റംബി. ഒരു യു ഡി എഫ് നേതാവിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ “ചന്ദ്രശേഖരന്‍ വധം ഇലക്ഷനിലുപയോഗിക്കണമെന്നു മാത്രമേ ഞങ്ങള്‍ ആഗ്രഹിച്ചുള്ളൂ. എന്നാല്‍ സംഭവം കത്തിക്കയറുന്ന രീതി കണ്ടപ്പോള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഈ സംഭവം പ്രയോജനപ്പെറ്റും എന്ന് ഞങ്ങള്‍ കണ്ടു.”പക്ഷെ ചന്ദ്രശേഖരന്‍ സംഭവം പതിയെ പതിയെ തിരിച്ചടിയ്ക്കാന്‍ തുടങ്ങി.കാരണങ്ങള്‍ പലതാണ്. ഒന്ന് എത്ര മണ്ടത്തരങ്ങള്‍ കാണിച്ചാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊരു സമയത്ത് ഇത്തരമൊരു അവിവേകം കാണിക്കുകയില്ലെന്ന് ആര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ഓലിയിടുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും സംശയമുണ്ട് ഇന്നും കൊന്നത് മാര്‍ക്സിസ്റ്റ് കാരന്‍ തന്നയോ എന്ന്.പിന്നീട് സാക്ഷികള്‍ മുഴുവന്‍  മറികണ്ടം ചാടിയപ്പോള്‍ വാദി പ്രതിയാവുകയായിരുന്നു. ആദ്യം പറഞ്ഞ ന്യായം സാക്ഷികള്‍ മുഴുവന്‍ മാര്‍ക്സിസ്റ്റുകാര്‍, എന്തുകൊണ്ടത് വന്നെന്ന ചോദ്യത്തിന് പോലീസിലെ മാര്‍ക്സിസ്റ്റുകാര്‍ ചെയ്ത പണി. എന്തിനവരെ വിട്ടു എന്ന ചോദ്യത്തിന് ഇന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് മരുപടിയില്ല.
                                 പിന്നെയുണ്ടായ അനവധി പ്രശ്നങ്ങള്‍ . അഞ്ചാം മന്ത്രി പ്രശ്നം മുതല്‍ ഗണേഷ് കുമാറിനെ മന്ത്രിമന്ദിരത്തില്‍ കയറി തല്ലിയ പ്രശ്നം വരെയുള്ളതില്‍ കോണ്‍ഗ്രസ്സുകാരനായ മുഖ്യമന്ത്രി എടുത്ത നിലപാറ്റുകള്‍ നോക്കിയാല്‍ പണ്ട് ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ്സിനെ പിരിച്ചുവിട്ട് നേതാക്കള്‍ സന്യസിക്കാന്‍ പോകണം ആ പാപങ്ങള്‍ കഴുകിക്കളയാന്‍ . ഇതിനൊക്കെ മകുടംചാര്‍ത്തുന്നതായിരുന്നു സോളാര്‍ പ്രശ്നം.സംസ്ഥാനമെങ്ങും നടന്ന് സരിതയും ബിജുരാധാകൃഷ്ണനും നടത്തിയ കൊള്ള മുഴുവന്‍ മുഖ്യമന്ത്രിയെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണെന്ന വാര്‍ത്ത മുഖ്യനൊഴിച്ച് മറ്റുള്ളവരൊക്കെ ഇന്നും വിശ്വസിക്കുന്നു.തന്നെയുമല്ല ഈ സംഭവത്തിനുശേഷം പിടിയിലാകുന്ന എല്ലാ വന്‍ അഴിമതികള്‍ക്കും മുഖ്യമന്ത്രിയുടേ ഓഫീസിനും പങ്കുണ്ടെന്ന നില വന്നു.എന്നിട്ടും മുഖ്യന്‍ കര്‍ങ്കല്ലിനു കാറ്റുപിടിച്ചതു പോലെ അക്ഷോഭ്യനായി നിന്നു, നാണം കെട്ട് സര്‍വമാന കോണ്‍ഗ്രസ്സ് കാരും.ഇതിനെതിരെ പടനയിച്ച മാര്‍ക്സിസ്റ്റുകാര്‍ ഒന്നടങ്കം സെക്രട്ടേറിയേറ്റ് വളഞ്ഞു. മസിലു പിടിച്ചു നിന്ന ചാണ്ടി അവസാനം എല്‍ ഡി എഫ് ആവശ്യപ്പെട്ടതു പോലെ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് പ്രഖ്യാപിച്ചു.ജനം പിരിഞ്ഞു.അന്നേരം സുരക്ഷിതനാണെന്ന് കണ്ട് മുഖ്യന്‍ ചോദിച്ചു ജുഡീഷ്യല്‍ പണ്ടേ പ്രഖ്യാപിച്ചതല്ലെ? അവര്‍ സമരം ചെയ്തു മതിയായപ്പോള്‍ തിരിച്ചു പോയി എന്ന്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പൂരപ്പറമ്പില്‍ പരസ്യമായി നഗ്നയായപ്പോള്‍ നടുങ്ങി നിന്നു പോയത് ആ സംസ്ഥാനം മുഴുവനുമായിരുന്നു.എന്നാല്‍ ഇതാദ്യമായിരുന്നില്ല ഈ മുഖ്യമന്ത്രി തന്റെ പദവിയ്ക്കു ചേരാത്ത പ്രവര്‍ത്തി ചെയ്യുന്നത്. പണ്ട് കുടുംബശ്രീ പെണ്ണുങ്ങള്‍ മുഴുവന്‍ പത്ത് ദിവസം സെക്രട്ടേറിയേറ്റ് ഉപരോധിച്ചു, അവസാനം നിവൃത്തികേടുകൊണ്ട് രണ്ടു മന്ത്രിമാര്‍ അവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരികതിനു തൊട്ടുപിന്നാലെ ഈ നാ------------------------ട്ട മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വന്നു, അവരീ പറയുന്നതൊക്കെ നുണയാണ്, യാതൊരു ഡിമാന്റുകളും അംഗീകരിച്ചിട്ടില്ല എന്ന്.അതിനുശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ സമരം ചെയ്തപ്പോള്‍ അന്നും ഇതു പോലെ ഒരു പ്രസ്ഥാവന അദ്ദേഹം നടത്തിയിരുന്നു. പോരാ , നെഴ്സുമാരുടെ ഐതിഹാസികമായ സമരം പ്രത്യേകിച്ച് കോതമംഗലത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ ആത്മഹത്യാഭീഷണിയുമായി ഒരു കുട്ടി ടെറസ്സില്‍ കയറി നില്‍ക്കുമ്പോള്‍ വായ തുറക്കാതിരുന്ന ഈ മുഖ്യന്‍ സി പീമ്മുകാര്‍ ഇടപെട്ട് നിരന്തര ചര്‍ച്ചക്കൊടുവില്‍ സമരം ഒത്തു തീര്‍ത്തപ്പോള്‍ ആ മുഖ്യന്‍ ചടി വീണു വല്ലാത്ത വിക്കലുമായി , താനാണീ പ്രശ്നം തീര്‍ത്തതെന്ന്.
                     എപ്പോ ആ മുഖ്യമന്ത്രിയ്ക്ക് സംസാരത്തില്‍ വിക്കല്‍ വരുന്നുവോ അപ്പോള്‍ ജനം മനസ്സിലാക്കണം ഏതോ നട്ടാല്‍ കുരുക്കാത്ത നുണയാണ് അദ്ദേഹം പറയാന്‍ പോകുന്നത് എന്ന്.
                                അപ്പോള്‍ തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ എന്തും പരയുകയും കാണിക്കുകയും ചെയ്യുന്ന ഒരു മുഖ്യനെ അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി മലയാള മണ്ണിലല്ല, ഭാരതത്തിലല്ല ലോകചരിത്രത്തില്‍ പോലും കണ്ടുകിട്ടാനിടയില്ല എന്നതാണ് വാസ്തവം.ഈ മുഖ്യനെ അംഗീകരിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്.
                        പ്രശ്നങ്ങള്‍ ഇല്ലാത്തിടത്ത് നുഴഞ്ഞുകയറ്റക്കാരെ ഇറക്കിവിട്ട് പ്രശ്നങ്ങളുണ്ടാക്കുന്നവരെ നമുക്കറിയാം.എന്നാല്‍ സ്വന്തം ആളേക്കൊണ്ട് തന്നെ കല്ലെറിയിച്ചിട്ട് അത് മാര്‍ക്സിസ്റ്റ് കാരനാണെന്ന് വിളീച്ചുകൂവുന്ന ആ മുഖ്യനെ കോണ്‍ഗ്രസ്സ് കാര്‍ സപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്നു എന്നുള്ളതാണ് കേരളത്തിലെ രണ്ടു മുന്നണിയും തമ്മിലുള്ള പ്രകടമായ ഒരു വ്യത്യാസം.   തിരിച്ചുകിട്ടിയാല്‍ ഭരണം പോകുമെന്ന് അറിഞ്ഞിട്ടും ഒരുത്തനെ യാതൊരു പ്രകോപനവും കൂടാതെ പ്രതിപക്ഷത്തുനിന്നും കൂറുമാറ്റിക്കുകയും എന്നിട്ട് പ്രതിപക്ഷത്തിന്റെ ദയാവായ്പില്‍ കൂറുമാറ്റത്തില്‍ ഊറ്റം കൊള്ളുകയും ചെയ്യുക എന്നത് ഒരു സ്വഭാവം. എന്നാല്‍ ഒരാളെ കൂറുമാറ്റിച്ചാല്‍ ഭരണം കൈപ്പിടിയിലാകുമെന്ന് അറിയാമായിരുന്നിട്ടും അത് ചെയ്യാതെ തത്വദീക്ഷ ചെയ്യുന്നു എന്നുള്ളത് രണ്ടു മുന്നണിയും തമ്മിലുള്ള അടുത്ത വ്യത്യാസം.നാണം കെട്ടാല്‍ ഇറങ്ങിപോരേണ്ടതിനു പകരം എത്ര നാണം കെട്ടിട്ടായാലും കാലുപിടിച്ച് ഇരന്നിട്ടായാലും താന്‍ മുഖ്യമന്ത്രിയായിരിക്കും എന്നു പറയുന്ന ഒരാളുടെ പാര്‍ട്ടി തന്നെയാണ് തന്റേതും എന്ന് പറയേണ്ടി വരുന്നതാണ് ഏറ്റവും വൃത്തികെട്ട വ്യത്യാസം.

പഴമുറം കൊണ്ട് നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
( ഇന്നലെ ബ്ലോഗെഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞശേഷം  ഒന്നുകൂടി ചെക്ക് ചെയ്ത സമയത്ത് ബ്ലോഗിന്റെ മുക്കാല്‍ ഭാഗവും ഡിലീറ്റായിപ്പോയി.പിന്നീട് രണ്ടാമതെഴുതി പോസ്റ്റ് ചെയ്യുകയാണ്.ആദ്യ പോസ്റ്റ് വാറ്റിച്ചവര്‍ ദയവായി ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.കാരണം രണ്ടു പോസ്റ്റും രണ്ടു തരമായിപ്പോയി.ഇനിയിപ്പോ ഇതാണ് ഒറിജിനല്‍.)                            
                             പോസ്റ്റിന്റെ തലക്കെട്ട് ശരിയല്ല എന്നെനിക്കറിയാം.പഴമുറം കൊണ്ട് നഗ്നത മറയ്കാന്‍ ശ്രമിക്കരുത് എന്നല്ല പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കരുതെന്നാണ് ശരി.പക്ഷെ കര്‍ണ്ണാടക ഇലക്ഷന്‍ റിസല്‍റ്റുകള്‍ വന്നതിനുശേഷമുള്ള ഛോട്ടാ കോണ്‍ഗ്രസ്സുകാരുടെ പ്രകടനം കാണുമ്പോള്‍ അവര്‍ പഴമുറം കൊണ്ട് സൂര്യനെയല്ല പകരം സ്വന്തം നഗ്നതയാണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് നിസ്സംശയം പറയാം.ആദ്യമായി സോഷ്യല്‍ സൈറ്റുകളില്‍ അവരാ വിജയം കൊണ്ടാടുന്നതിന്റെ ഒരു ചിത്രം കാണൂ,
                                                                                                                                                                                             ഇനി നെറ്റില്‍ അല്പം വിവരത്തോടെ 
വിവരക്കേടുകള്‍ എഴുതുന്ന ശ്രീ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി തന്റെ എല്ലാ സൌമ്യഭാവങ്ങളും വെടിഞ്ഞ് ദൃംഷ്ടകള്‍ മുഴുവന്‍ പുറത്തുകാട്ടി ആക്രോശിക്കുന്നതു കണ്ടോ, “കോണ്‍ഗ്രസ്സിനെ എങ്ങനെയും തറപറ്റിച്ച് രാജ്യം കുട്ടിച്ചോറാക്കാന്‍ ആറ്റുനോറ്റിരിക്കുന്ന ബി.ജെ.പി.ക്കാര്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ഇതര കോണ്‍ഗ്രസ്സ് വിരുദ്ധര്‍ക്കും നേരെയുള്ള കാര്‍ക്കിച്ചുതുപ്പലാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം. രാജ്യം എന്തായാലും തരക്കേടില്ല കോണ്‍ഗ്രസ്സ് നശിച്ചാല്‍ മതി എന്നാണല്ലൊ ഇക്കൂട്ടര്‍ സ്വപ്നം കാണുന്നത്. എന്നാല്‍ ജനങ്ങള്‍ പിന്നെയും പിന്നെയും കോണ്‍ഗ്രസ്സിന്റെ മഹത്വം മനസ്സിലാക്കുന്നു. കോണ്‍ഗ്രസ്സിനെ വിട്ടാല്‍ വേറെ ഗതിയില്ല എന്നവര്‍ തിരിച്ചറിയുന്നു.“(ശിഥില ചിന്തകള്‍:കര്‍ണാടക നല്‍കുന്ന പാഠം).
                               അദ്ദേഹം തുടര്‍ന്നും ആക്രോശിക്കുന്നതു വായിക്കുക: “`
"എടോ ബി.ജെ.പി.ക്കാരാ , മാര്‍ക്സിസ്റ്റുകാരാ അഴിമതി എന്നത് ഒരു ദേശീയപ്രശ്നമാണ്. മാത്രമല്ല അതൊരു ആഗോളപ്രതിഭാസം കൂടിയാണ്. ഏത് രാജ്യത്താടോ അഴിമതിയില്ലാത്തത്? അഴിമതി തീര്‍ത്തും ഇല്ലാതാക്കി ഒരു രാജ്യവും പൂര്‍ണ്ണ അഴിമതിവിമുക്തമാക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അഴിമതി എന്നത് ഒരു മനുഷ്യവാസനയാണ്. പക്ഷെ നമുക്ക് അഴിമതി നിയന്ത്രിക്കാനും കഴിയുന്നത്ര കുറച്ചുകൊണ്ടുവരാനും കഴിയും. അതിന് എല്ലാ പാര്‍ട്ടികളും സംയുക്തമായി ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെ ശ്രമിക്കുന്നതിന് പകരം അഴിമതി മൊത്തം കോണ്‍ഗ്രസ്സിന്റെ തലയില്‍ വെച്ചുകെട്ടി രാഷ്ട്രീയലാഭത്തിന് വേണ്ടി ശ്രമിച്ചാല്‍ ഫലത്തില്‍ അഴിമതി നിര്‍ബ്ബാധം വ്യാപിക്കുകയും അത് രാഷ്ട്രീയായുധമാക്കുന്ന പാര്‍ട്ടികള്‍ക്ക് എവിടെയും എത്താനും കഴിയില്ല. ഇപ്പോള്‍ സംഭവിക്കുന്നതും അതാണ്. അഴിമതി നിയന്ത്രിക്കാന്‍ ആളില്ലാതെ സര്‍വ്വത്ര പടരുന്നു. 
----------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------
മാര്‍ക്സിസ്റ്റുകാര്‍ അഴിമതി നടത്തുകയില്ലേ? ആ പാര്‍ട്ടിക്ക് ഇക്കാണുന്ന സ്വത്ത് മുഴുവന്‍ സമ്പാദിക്കാന്‍ കഴിഞ്ഞത് പാവപ്പെട്ടവരില്‍ നിന്ന് പാട്ടപ്പിരിവ് എടുത്തിട്ട് മാത്രമാണോ? ലാവലിന്‍ ഇടപാടില്‍ അഴിമതി ഇല്ലേ? മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി ക്യാനഡയില്‍ നിന്ന് പിരിച്ചു നല്‍കിയ 100 കോടി എവിടെയാ പോയത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? എല്ലാ അവന്മാരും ചാന്‍സ് കിട്ടിയാല്‍ കക്കും, അഴിമതി നടത്തും."
                                നോക്കൂ, ഒരിലക്ഷന്‍ ജയിച്ചപ്പോള്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ കാണിക്കുന്ന ആക്രാന്തം കണ്ടോ?.എല്ലാ അവന്മാരും - കോണ്‍ഗ്രസ്സ് അടക്കം - ചാന്‍സ് കിട്ടിയാല്‍ കക്കും എന്ന് പറയുന്ന സുകുമാരന്‍ ചേട്ടന്‍ കോണ്‍ഗ്രസ്സും കക്കും,കട്ടുകൊണ്ടിരിക്കുന്നു,രാജ്യം ഭരിക്കുന്നതുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ കള്ളന്മാര്‍ അവരാണെന്ന് ആവേശത്തള്ളിച്ചയില്‍ അംഗീകരിക്കുന്നു, അതു തന്നെയാണ് ജനവും പറയുന്നത്.
              കര്‍ണ്ണാടക ഇലക്ഷനെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം മറച്ചുവൈക്കുന്ന ഒന്നാണ് അന്നേദിവസം തന്നെ പുറത്തു വന്ന സുപ്രീംകോടതിയുടെ നിരീക്ഷണം.സി ബി ഐ കൂട്ടിലെ തത്തയാണെന്ന് കോടതി പറയുമ്പോള്‍ ആ കൂട് കോണ്‍ഗ്രസ്സ് ആണ്,കോണ്‍ഗ്രസ്സ് മാത്രമാണ് എന്ന് അന്നാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.തീര്‍ന്നില്ല, കോള്‍ ഗേറ്റ് അഴിമതിയുടെ കവാടങ്ങള്‍ തുറന്ന് തുറന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വരെ എത്തിയിരിക്കുന്നു എന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു.എന്നുവച്ചാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാ‍രനാണെന്നര്‍ത്ഥം.ഇനി അടുത്തതായി തുറക്കാനുള്ള വാതില്‍ ഏതാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം, പ്രത്യേകിച്ച് കോണ്‍ഗ്രസ്സ്കാര്‍ക്ക്.കാത്തു സൂക്ഷിച്ച മുഖങ്ങളെല്ലാം പൊയ് ആണെന്ന് തെളിയാന്‍ നിമിഷങ്ങള്‍ മാത്രം എന്ന വെപ്രാളത്തിലാണ് സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ളവര്‍ ആണും പെണ്ണും കെട്ട ഭാഷ്യങ്ങള്‍ ചമയ്ക്കുന്നത്.
                          എന്താണ് കര്‍ണ്ണാടക ഇലക്ഷന്‍ റിസല്‍റ്റുകള്‍ നമുക്ക് നല്‍കുന്ന സന്ദേശം?.അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ  മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കര്‍ണ്ണാടക ജനത ഭരിക്കാന്‍ ഏല്‍പ്പിച്ചു കൊടുത്തു. ഇത്രത്തോളം അവിടെ ബി ജെ പി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നു തോന്നുന്നു.നാളിതുവരെ ദക്ഷിണേന്ത്യയില്‍ അധികാരത്തിന്റെ അപ്പക്കഷണം കടിക്കാന്‍ പറ്റാതിരിക്കുകയായിരുന്നു അവര്‍.അവര്‍ ഈ ഭരണലബ്ധിയെ അഖിലേന്ത്യാ ഭരണത്തിന്റെ മുന്നോടിയായി കണ്ടു.എന്നിട്ടോ, അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്സ് കൊള്ള നടത്തിയതു പോലെ അവരുടെ വിശ്വസ്ഥ കുഞ്ഞനിയനായി ബി ജെ പി മാറുകയും കര്‍ണ്ണാടകത്തിനെ മുച്ചൂടും കൊള്ളയടിക്കുകയും ചെയ്തു.
                              പക്ഷെ കോണ്‍ഗ്രസ്സിന് ഉള്ളതുപോലെയൊരു തലതൊട്ടപ്പന്‍(അമ്മ) ബി ജെ പിക്കില്ലാതെ പോയി.അതുകൊണ്ടെന്തു പറ്റിയെന്നുവച്ചാല്‍ കര്‍ണ്ണാടക ബി ജെ പി ഭരണം ഒരു പൊറോട്ടു നാടകത്തേക്കാള്‍ കഷ്ടമായി.യെദിയൂരപ്പയും കൂട്ടരും കാണിച്ച വൃത്തികേടുകള്‍ നാടിനെ മുഴുവന്‍ നാറ്റിച്ചു. ഇതോടൊപ്പം കാണേണ്ട ഒന്നാണ് ഗുജറാത്തില്‍ നിന്ന് പ്രധാനമന്ത്രിപദത്തിലേയ്ക്ക്  നടന്നടുത്തുകൊണ്ടിരുന്ന ശ്രീമാന്‍ മോഡി കര്‍ണ്ണാടകയില്‍ പ്രചരണത്തിനെത്തിയത്.അദ്ദേഹം പ്രചരണത്തിനെത്തിയതല്ല കുഴപ്പം, അദ്ദേഹം മാത്രമല്ല ബി ജെ പിയിലെ പ്രധാനമന്ത്രി മോഹി എന്നതാണ് കുഴപ്പം.മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ രഹസ്യമായി എതിര്‍ക്കുന്ന ശക്തരായ നേതാക്കള്‍ തന്നെ ബി ജെ പിയിലുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യം മാത്രം.ഗുജറാത്തില്‍ അദ്ദേഹം കാട്ടിക്കൂട്ടുന്ന റോഡ് ഷോ - പ്രധാനമന്ത്രി പദത്തിലേക്കൂള്ളത് - വഴി പല സീനിയര്‍ ആയ നേതാക്കളേയും ചവിട്ടിത്താഴ്ത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയരുന്നത്.അതില്‍ അമര്‍ഷം പൂണ്ട നേതാക്കള്‍ രഹസ്യമായി കളിച്ചതിന്റെ ഫലം കൂടിയല്ലെ കര്‍ണ്ണാടക തോല്‍‌വി.വോട്ട് ആകര്‍ഷിക്കാന്‍ കഴിയാത്ത ജയം കൊണ്ടുവരാന്‍ കഴിയാത്ത മറ്റൊരു രാഹുല്‍ഗാന്ധയാണ് മോഡി എന്ന് ഇവര്‍ ബി ജെ പിക്ക് കാണിച്ചുകൊടുത്തു എന്നത് മറന്നു കൂട.
                         ഇതിന്റെയൊക്കെ ഒരു ഗുണനഫലമാണ് കര്‍ണ്ണാടകയിലെ ബി ജെ പിയുടെ തോല്‍‌വി.ഞാന്‍ സമ്മതിക്കുന്നു, ഇതു മാത്രമല്ല ജാതി ഘടകവും അതിന്റെ കളി കളിച്ചിട്ടുണ്ടാവാം. എന്നാലും തോല്‍‌വിയുടെ പ്രധാനകാരണം അഴിമതി,പൊറോട്ടു നാടക സ്റ്റൈല്‍, പിന്നെ മോഡിക്കെതിരായ കുരുട്ടു ബുദ്ധിയും തന്നെ.
                             ഇനി കോണ്‍ഗ്രസ്സിനെ തിരഞ്ഞെടുക്കാനുള്ള കാരണമോ?.ബി ജെ പിക്ക് പകരം ആരാണുള്ളത്?.കഷണം കഷണമായിക്കിടക്കുന്ന ജനതാദളുകളോ? അവര്‍ക്കൊക്കെ അവസരങ്ങള്‍ കൊടുത്തതല്ലേ? എന്നിട്ടോ? തമ്മില്‍ തല്ലാനല്ലാതെ അവസരത്തിനൊത്തുയരാന്‍ ഇവര്‍ക്കൊന്നും ആയില്ല എന്ന സത്യം ജനം കണ്ടതല്ലേ? പിന്നെ ആരുണ്ട്?ഈ ഗ്യാപ്പിലേയ്ക്ക് കൃത്യമായി കയറിവരാനുള്ള യോഗ്യത ഒറെ ഒരു കക്ഷിക്കാണുള്ളത്.നിലവില്‍ ശക്തമായ സംസ്ഥാനങ്ങളിലെല്ലാം നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് കൃത്യമായ ബദലുയര്‍ത്തിക്കൊണ്ട്   അഴിമതിയില്ലാതെ ഭരണം സാധ്യമാണ് എന്ന് തെളിയിച്ച് കൊണ്ട് നക്ഷത്ര ശോഭയോടെ ജ്വലിക്കുന്ന രക്തനക്ഷത്രമായ ഇടതു പക്ഷം .ഇടതുപക്ഷത്തിനുമാത്രം.
                    എന്നാല്‍ ഇത്ര കാലമായിട്ടും പിന്തിരിപ്പന്‍ ഗുണ്ടാ മാധ്യമ ജാതി മത വര്‍ഗീയ ശക്തികളുടെ കടന്നാക്രമണങ്ങളെ നേരിട്ടുകൊണ്ട് ഇഞ്ചിനിഞ്ചിനു പോരാടി അവര്‍ മുന്നോട്ട് വരുന്നതേയുള്ളൂ.ഭാരതത്തിലെ മുഴുവന്‍ തൊഴിലാളികളേയും അണിനിരത്തിക്കൊണ്ട് അവരുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക സമരങ്ങള്‍, ദേശവ്യാപകമായി അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തി അതിന്റെ വെളിച്ചത്തിലുയരുന്ന സമരങ്ങള്‍ ഇതൊക്കെ ജാതി മത ശക്തികളുടെയും നവ ഉദാരവല്‍ക്കരണ കാലത്തെ പ്രചരണസംവിധാനങ്ങളേയുമൊക്കെ വെല്ലുവിളിച്ചുകൊണ്ട് അങ്ങുമിങ്ങും ചേറിയ ചെറിയ തുരുത്തുകളായി അവര്‍ ഉയര്‍ന്നുവരുന്നതേയുള്ളൂ.അതുകൊണ്ടു തന്നെ ഭൂരിപക്ഷം ജനങ്ങളുടേയും വിശ്വാസത്തിന് അത് പാത്രീഭൂതരായിട്ടില്ല.അതു സംഭവിക്കുമ്പോള്‍ മാത്രമേ ജ്വലിക്കുന്ന ജനങ്ങളുടെ സര്‍ഗാത്മകത ഉയര്‍ന്നു വരികയുള്ളൂ.അക്കാലത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തീവ്രമാക്കുക എന്നു മാത്രം.
                        ഫേസ് ബുക്കില്‍ വന്ന കര്‍ണ്ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വന്ന ഒരു ചിത്രം കൂടി കാണിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു.
 

നിരാശാഭരിതനായ എന്റെ സുഹൃത്തിന്

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
എന്തൊക്കെയാണ് നമ്മള്‍ ഭാരതീയര്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം കേരളരാഷ്ട്രീയം മാത്രമേ ഇത്രയും ചീഞ്ഞു നാറിയിരുന്നൊള്ളു.,അല്ല സോറി, കേരള രാഷ്ട്രീയം മാത്രമല്ല സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് കുത്തഴിഞ്ഞ് താറുമാറായി അഴിമതിയില്‍ മുങ്ങി നാറി ഗ്രൂപ്പിസത്തില്‍ ക്ഷയിച്ച് നാശകോശമായിട്ട് കണ്ടിട്ടുള്ളു. അപ്പോഴും എന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പറയും “ഹാഹ അത് ആ സംസ്ഥാനത്ത് മാത്രമുള്ള പ്രശ്നമല്ലെ, നിങ്ങള്‍ കേന്ദ്രത്തിലേക്ക് നോക്കൂ അവിടെയെന്താ ഒരു പ്രശ്നവുമില്ലല്ലോ.“ അത് ഒരു പരിധിവരെ ശരിയുമായിരുന്നൂ.എന്നും കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ഗവണ്മെന്റ് ഉണ്ടാകുമായിരുന്നു.അവര്‍ തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല എന്ന് (നിരവധി പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും) ജനങ്ങളുടെ മുന്നില്‍ അഭിനയിക്കുന്നതില്‍ മിടുക്കരായിരുന്നു.
                           തന്നേയുമല്ല അന്നത്തെ അഖിലേന്ത്യാതലത്തിലുള്ള പൊതു രാഷ്ട്രീയ സ്ഥിതിയും ഇന്ദിരാഗാന്ധിക്ക് ( കോണ്‍ഗ്രസ്സിനാണെന്നെനിക്കു തോന്നുന്നില്ല) അനുകൂലവുമായിരുന്നു.ഉദാഹരണത്തിനു നമ്മളുടെ കൊച്ചു കേരളം തന്നെയെടുക്കാം, ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക്  നല്ല ഉറച്ച ഭൂരിപക്ഷം വാരിക്കോരികൊടുക്കാന്‍ ശ്രദ്ധിക്കുന്ന ജനങ്ങള്‍ തന്നെ എന്തെല്ലാം പ്രചരണമുണ്ടായാലും കേന്ദ്രത്തിലേക്ക് ബഹുഭൂരിപക്ഷം സീറ്റുകളിലേക്കും കോണ്‍ഗ്രസ്സ്കാരെ ജയിപ്പിച്ചുവിടാന്‍ ശ്രദ്ധിച്ചിരുന്നു.ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രിവിപഴ്സ് നിറുത്തലാക്കിയ നടപടികളും ബാങ്ക് ദേശസാല്‍ക്കരണവും മറ്റും ജനങ്ങള്‍ക്കവരോട് ഒരു മതിപ്പുവളര്‍ത്താനിടയായി. അതുപോലെതന്നെ ബംഗ്ലാദേശ് പ്രശ്നം കൈകാര്യം ചെയ്തരീതിയും ഒക്കെ ജനകീയനേതാവായി അവരെ വളര്‍ത്തി.സര്‍വോപരി അവരുടെ അഛന്‍ ശ്രീ ജവഹര്‍ ലാല്‍ നെഹ്രു തുടങ്ങിവച്ച ഭരണപരിഷ്കാരനടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു മകള്‍ എന്ന തോന്നല്‍ കൂടി അവര്‍ ജനങ്ങളിലേക്കെത്തിച്ചു.
                               എന്നാല്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന സമരം - യഥാര്‍ത്ഥത്തില്‍ ഹിന്ദി മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു നോണ്‍ കോണ്‍ഗ്രസ്സ് നോണ്‍ ബിജെപി നേതാവായിരുന്നൂ അദ്ദേഹം - ഇന്ദിരാഗാന്ധിയുടെ ജനപിന്തുണ എന്ന ബലൂണിനെ വളരെയെളുപ്പത്തില്‍ കുത്തിപ്പൊട്ടിച്ചു.ഇതില്‍ വിറളി പൂണ്ടാണ് കുപ്രസിദ്ധമായ അടിയന്തിരാവസ്ഥാ പ്രഖ്യാപനവും അതിന്റെ അനന്തരനടപടികളും. ഇതെല്ലാം സമീപകാലചരിത്രമെന്ന നിലയില്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. ഇതിന്റെ ഒരു പരിസമാപ്തിയായിരുന്നു കേന്ദ്രത്തില്‍ ജനതാഗവണ്മെന്റ് അധികാരത്തിലെത്തിയത്.എന്നാല്‍ ആ ഗവണ്മെന്റിനെ നയിക്കാന്‍ ശ്രീ ജയപ്രകാശ് നാരായണന്‍ വിസമ്മതിക്കുകയാണുണ്ടായത്. എന്നാല്‍ എന്തായിരുന്നൂ ആ ജനതാ പരീക്ഷണം? അതൊരു അവിയല്‍ ഗവണ്മെന്റായിരുന്നു.എല്ലാ സംസ്ഥാനങ്ങളിലേയും ഇന്ദിരാവിരുദ്ധരും മറ്റു പ്രാദേശീകപാര്‍ട്ടികളുംകൂടി തട്ടിപ്പിടച്ചുണ്ടാക്കിയ ഒരഭ്യാസമായിരുന്നൂ അത്.
                        ഇന്ദിരാഗാന്ധിയുടെ പുതിയ നയങ്ങളോടെതിര്‍പ്പുകാണിച്ച് കോണ്‍ഗ്രസ്സ് വിട്ടിറങ്ങിയവരായിരുന്ന ഒരുവിഭാഗത്തിന് ഇന്ദിരാഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കണം എന്ന ഒറ്റ അജണ്ട മാത്രമേ ഉണ്ടായിരുന്നൊള്ളു.മറ്റുപ്രാദേശീക പാര്‍ട്ടികള്‍ക്കാണെങ്കില്‍ നേതാവിന്റെ സ്വന്തം ഗ്രാമം,അല്ലെങ്കില്‍ സ്വന്തം ജാതിയിലെ വേണ്ടപ്പെട്ടവര്‍ എന്നല്ലാതെ മറ്റൊരിന്ത്യ അവരുടെ അജണ്ടയിലേയില്ലാ‍യിരുന്നു.പിന്നെ തീവ്രഹിന്ദുത്വത്തില്‍ വിശ്വസിക്കുകയും അതിനായി എന്തും ചെയ്യാന്‍ തയ്യാറുള്ള ജനസംഘക്കാരും.ഇങ്ങനെ സകല കാളികൂളികളുടെ ഒരു സംഘമായിരുന്നൂ ജനതാഗവണ്മെന്റ്.സ്വതസിദ്ധമായ ഈ ആന്തരീകവൈരുദ്ധ്യം കൊണ്ട് ഈ ഗവണ്മെന്റ് വളരെപെട്ടെന്ന് - 6 മാസം - തകര്‍ന്നുവീണു.എന്നാല്‍ ഈ കൂട്ടുകെട്ടിനെ പുറത്തുനിന്ന് പിന്താങ്ങിയ മറ്റൊരു കൂട്ടരുണ്ടായിരുന്നു; മാര്‍ക്സിസ്റ്റുകാര്‍.ഈ കാളികൂളി സെറ്റപ്പില്‍ അല്പമെങ്കിലും കാര്യങ്ങള്‍ ശരിയായി വിലയിരുത്തുകയും ശരിയായ നിലപാടെടുക്കാനും അവര്‍ക്ക്മാത്രമേ കഴിഞ്ഞുള്ളു.എന്നാല്‍ സി പി ഐ എന്ന കമ്യൂണിസ്റ്റുപാര്‍ട്ടി ഇതിനുമൊക്കെ വളരെമുന്നെ തന്നെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഭാഗം തന്നെയായിരുന്നൂ എന്നുമോര്‍ക്കണം. അന്നേ മാര്‍ക്സിസ്റ്റുപാര്‍ട്ടി ജനറല്‍ സെക്രട്ടറി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞു; “അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സ് ക്ഷീണിച്ചുവരികയാണ്.അടിയന്തിരാവസ്ഥാപ്രഖ്യാപനം കോണ്‍ഗ്രസിനെ വളരെ ക്ഷീണിപ്പിക്കുകയും വളരെപ്പെട്ടെന്ന് തന്നെ കേരളത്തിലേതുപോലെ തന്നെ ഐക്യമുന്നണി ഭരണം കേന്ദ്രത്തിലുമുണ്ടാവുകയും ചെയ്യും“.എന്ന്.
                           ഏതായാലും വളരെപ്പെട്ടെന്ന് തന്നെ ശ്രീ ഇ എം എസിന്റെ പ്രവചനം ഫലിക്കുകയും കേന്ദ്രത്തില്‍ ഐക്യമുന്നണി ഭരണം വരികയും ചെയ്തു.ഈ ഐക്യമുന്നണി ഭരണത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചിട്ടുണ്ട്.മുക്കാല്‍ പങ്കും നിരക്ഷരരും ദിനപത്രം, പുസ്തകം എന്നീ വാക്കുകള്‍ പോലും കേള്‍ക്കാത്തവരാണെങ്കില്‍കൂടിയും അവരുടെ ജീവിതാനുഭവങ്ങള്‍, ആ ജീവിതാനുഭവങ്ങള്‍ക്കൊരു ഐക്യരൂപം നല്‍കിയ ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍, പ്രത്യേകിച്ചും ഇവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ഒക്കെ ഈ ഘടകങ്ങളിലുള്‍പ്പെടുന്നു. ഇന്ന് കേരളത്തിലും അതുപോലെതന്നെ മറ്റു മിക്കവാറും സംസ്ഥാനങ്ങളിലും അതോടൊപ്പം കേന്ദ്രത്തിലും ഐക്യമുന്നണി ഭരണമാണ് നിലനില്‍ക്കുന്നത്.ഇതില്‍ത്തന്നെ വളരെ ചുരുക്കം സംസ്ഥാനങ്ങളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുജനാധിപത്യമുന്നണികളായിരുന്നൂ ഭരണത്തില്‍. ത്രിപുര, പശ്ചിമ ബംഗാള്‍, കേരളം എന്നിവയായിരുന്നൂ അവ. എന്നാല്‍ ഇന്ന് അവയില്‍ ത്രിപുരയൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളില്‍നിന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ നിന്നും പുറത്തായി. എന്നുവച്ചാല്‍ ഏതാണ്ട് 27 സംസ്ഥാനങ്ങളില്‍ ഒരേ ഒരു സംസ്ഥാനത്തുമാത്രമാണ് പാര്‍ട്ടി അധികാരത്തില്‍.എന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയോ, ഏതാണ്ട് അഞ്ചോ ആറോ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയാണ്.അതുപോലെ തന്നെ വര്‍ഗീയപാര്‍ട്ടിയായ ബി ജെ പിയാകട്ടെ ഏതാണ്ട് മൂന്ന് സംസ്ഥാനങ്ങളിലും ഭരണത്തിലാണ്.അപ്പോള്‍ ഏതു പാര്‍ട്ടികളാണ് രാജ്യത്തിനു നല്ലത്?
                       എന്നാല്‍ ഓരോ സംസ്ഥാനവും ഒറ്റക്കൊറ്റക്ക് നോക്കിയാല്‍ ഈ ഭരണങ്ങളുടെ കള്ളി വെളിച്ചത്താകും. ഉദാഹരണത്തിന് കേരളത്തില്‍ത്തന്നെ മുസ്ലീം ലീഗ് എന്ന മുസ്ലീം പാര്‍ട്ടിയേയും സകല ക്രിസ്ത്യന്‍ പാര്‍ട്ടികളേയും സ്ട്രോംങ്ങ് ആയിട്ടുള്ള ഈഴവ നായര്‍ സമുദായങ്ങളേയും കൂട്ടുപിടിച്ചിട്ടുകൂടി രണ്ടേ രണ്ടു സീറ്റിന്റെ ഭൂരിപക്ഷമാണിവിടെ കോണ്‍ഗ്രസിനുകിട്ടിയത്.രണ്ടു സീറ്റെങ്കില്‍ രണ്ട് എന്നു പോലും ആശ്വസിക്കാന്‍ ഇവിടെ കോണ്‍ഗ്രസിനു വകയില്ല, അനുദിനം ഇവിടെ പ്രശ്നങ്ങള്‍ വഷളാവുകയാണ്. നോക്കുക:- കാസര്‍ഗോഡ് കലാപം അന്വേഷിക്കുന്ന കമ്മീഷന്‍ പിരിച്ചുവിട്ടത്, കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളെ വെടിവച്ച ഡി വൈ എസ് പി യെ കൈകാര്യം ചെയ്ത രീതി,മുല്ലപ്പെരിയാറില്‍ ജോസപ്പും മാണിയും സ്വീകരിച്ച നിലപാട് ഇവയൊക്കെ ഇവിടെ കോണ്‍ഗ്രസ്സ് അല്ല പകരം ലീഗ് കേ കോ ഭരണമാണെന്ന് കോണ്‍ഗ്രസ്സ് കാരുടെ ഇടയില്‍ത്തന്നെ മുറുമുറുപ്പുണ്ട്. കേന്ദ്രവും കേരളവും ഒരേ കക്ഷി ഭരിച്ചാല്‍ എന്ന വായ്ത്താരിയുടെ സത്യാവസ്ഥ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നാം കണ്ടുകഴിഞ്ഞു.ഇതിലും ഭീകരമാണ് കോണ്‍ഗ്രസ്സ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ.ഏതാണ്ട് ഇതു തന്നെയാണ് ബി ജെ പി ഭരണവും.തൊട്ടടുത്ത കര്‍ണാടകം തന്നെ ഉദാഹരണം.ഗുജറാത്തിലെ വികസനം വെറും പൊള്ളയാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
                      എന്നാല്‍ ഇതു രണ്ടുമല്ല മൂന്നമത് മറ്റൊരു വഴിയുണ്ടെന്നും ആ വഴിയാണ് ജനങ്ങളുടെ സംരക്ഷണത്തുനത്യന്താപേക്ഷിതമായ വഴി എന്നും തെളിയിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട് എന്നറിയാന്‍ ഏതാനും മാസം മുന്‍പുള്ള കേരളവും ബംഗാളും ഇന്നത്തെ കേരളത്തിനോടും ബംഗാളിനോടും ഒന്ന് താരതമ്യം ചെയ്താല്‍ മതി.ഭാഗ്യത്തിന് മറ്റു സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് അംഗീകാരം കിട്ടുന്ന, ജനപിന്തുണ നേടാന്‍ കഴിയുന്ന ഒരു സാഹചര്യം വളര്‍ന്നു വരുന്നുണ്ടെന്നും അത് പാര്‍ട്ടി നല്ലരീതിയില്‍ത്തന്നെ ഉപയോഗിക്കുന്നൂ എന്നതും.ഉദാഹരണത്തിന് പഞ്ചാബിലേക്ക് നോക്കുക.അവിടെ ഭരണകക്ഷിയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയുള്‍പ്പെടുന്ന മുന്നണിക്ക് കഴിയുന്നൂ എന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്.അതുപോലെ തന്നെ അയിത്തം പോലുള്ള അനാചാരങ്ങള്‍ തുടച്ചുനീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട്, കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ വളരെയധികം ജനപിന്തുണ നേടുന്നു എന്നാണ്‍ വാര്‍ത്ത.
                   ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് ഭാരതത്തിലെ തൊഴിലാളികള്‍ ഒന്നടങ്കം രാഷ്ട്രീയ ഭേദമില്ലാതെ സമരമുഖത്തേക്കിറങ്ങുന്നൂ എന്ന വാര്‍ത്ത.അതിനായി തൊഴിലാളികളുണ്ടാക്കിയ കോ - ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍‌മാന്‍ കോണ്‍ഗ്രസിന്റെ ഐ എന്‍ റ്റി യു സി നേതാവും സെക്രട്ടറി ഇടതുപക്ഷത്തിന്റെ സി ഐ റ്റി യു നേതാവുമാണ്.എന്നുവച്ചാല്‍ കൊടിയുടെ നിറം നോക്കാതെ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബി ജെപിയും ഒക്കെ ഉള്‍ക്കൊള്ളുന്ന മുഴുവന്‍ തൊഴിലാളികളുടേയും സമരനിര - ഐക്യമുന്നണി - വളര്‍ന്നു വരുന്നൂ എന്നത് ഭാവി ഭാരതത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് താല്പര്യം വളര്‍ത്തുന്നതാണ്.
                   അതുതന്നെയാണ് കോണ്‍ഗ്രസുകാരന്റെ പ്രശ്നവും. ചുള്ളിക്കാടിന്റെ കവിതയുടെ തലക്കെട്ടുപോലെ അവന്‍ നിരാശാഭരിതനാണ്.അവന്‍ തന്റെ ചോരയും നീരും ഒഴുക്കിയാണ് സ്വന്തം പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത്.എന്നാല്‍ ആ പാര്‍ട്ടിയോ, അത് തങ്ങളെ അധികാരത്തിലെത്തിച്ച ഇത്തരം ആയിരക്കണക്കിനാളുകളെ ചവിട്ടിത്തേയ്ക്കുകയാണ്.അവന്റെ ആശകള്‍ കരിയുകയാണ്.ഭരണക്കാരുടെ ചെയ്തികള്‍ മുഴുവന്‍ അവന്റെ പാര്‍ട്ടി ശത്രുക്കള്‍ വളമാക്കി ആകാശം മുട്ടെ ഉയരുകയാണ്. ഇനി ഒരു ഭരണം ഉണ്ടാവുമെന്നവന്‍ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു.യാഥാര്‍ത്ഥ്യബോധമുള്ള മിക്ക കോണ്‍ഗ്രസ്സുകാരുടെ മുഖത്തും ഈ നിരാശ നമുക്ക് കാണാന്‍ കഴിയും.പക്ഷെ സുഹ്രൂത്തേ താങ്കള്‍ നിരാശനാകേണ്ടതില്ല.പകരം ജനങ്ങളുടെ നന്മ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ ഞാന്‍ താങ്കളെ ആഹ്വാനം ചെയ്യുന്നു.
**msntekurippukal | 7 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
        മക്കളെ ചതിക്കുന്ന അമ്മ (അതോ അമ്മൂമ്മയോ?)                                                                    മുല്ലപ്പെരിയാറിലെ  ബഹുജനസമരത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പിന്മാറി എന്നത് ആര്‍ക്കും ഒരല്‍ഭുതവുമുണ്ടാക്കുന്ന വാര്‍ത്തയല്ല.ഈ പിന്മാറല്‍ പ്രഖ്യാപനം കേട്ട് പൊതുജനങ്ങളോ യു ഡി എഫ് ഘടകകക്ഷികളോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ ആരും ഞെട്ടിക്കണ്ടില്ല.അതിന്റെ കാരണവും മറ്റൊന്നല്ല.കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചരിത്രം തന്നെ കുതികാല്‍ വെട്ടിന്റേയും ചതിയുടേയും വഞ്ചനയുടേയും ചരിത്രം കൂടിയാണ്.ഒന്നുകില്‍ അവരുടെ തന്നെ നേതാക്കളെ,അല്ലെങ്കില്‍ ഘടകകക്ഷികളേയോ അതുമല്ലെങ്കില്‍ പൊതുജനങ്ങളേയും ചതിച്ചും പറ്റിച്ചുമാണാ പാര്‍ട്ടി നിലനിന്നു പോന്നിരുന്നത്.                                                                                                                                                                                                                                     ഇന്ത്യയില്‍ പണിയെടുക്കുന്ന ബ്രിട്ടീഷ് സായ്പ്പന്മാര്‍ക്ക് കുടിച്ചുകൂത്താടാനും ചീട്ടുകളിക്കാനുമായി ഒരു  ബ്രിട്ടീഷ്കാരന്‍ ( എ.ഒ.ഹ്യൂം) സ്ഥപിച്ച ഒരു ക്ലബ്ബാണ് ഇന്ന് വളര്‍ന്ന് പന്തലിച്ച് വടവൃക്ഷമായി കാതല്‍ ജീര്‍ണ്ണിച്ച് വേരുകളും ശിഖരങ്ങളും പൂതലിച്ച് ഇന്നോ നാളെയോ കടപുഴകിവീഴാന്‍ നില്‍ക്കുന്ന ഈ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം.  ഇന്നതിനെ താങ്ങിനിറുത്തിയിരിക്കുന്നത് ശിഖരങ്ങളില്‍നിന്നും പൊട്ടിക്കിളിര്‍ത്ത് മണ്ണിലേക്ക് ആഴ്ന്ന് പിടിച്ചുനില്‍ക്കുന്ന വേരുകളാണ്.ഈ ശിഖരങ്ങളിലുള്ള വേരുകളാണ് സംസ്ഥാനങ്ങളിലെ പ്രാദേശീകപാര്‍ട്ടികള്‍.പ്രാദേശികപാര്‍ട്ടികള്‍ക്ക് അധികാരവും പണവും(അഴിമതി) വേണം അതത് സംസ്ഥാനങ്ങളില്‍.നിങ്ങള്‍ ഞങ്ങളെ കേന്ദ്രഭരണത്തില്‍ സഹായിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ പ്രാദേശീക ഭരണത്തിനു സഹായിക്കാം എന്നതായിരുന്നു കരാര്‍.അങ്ങനെ താങ്ങിതാങ്ങി ഭരിച്ചുഭരിച്ച് ഭാരതം ഇപ്പരുവത്തിലും കോണ്‍ഗ്രസ്സ് ഇങ്ങനേയുമായി.                                                                                                                                 ഒരുകാലത്ത് ഭാരതം മുഴുവന്‍ നിറഞ്ഞുനിന്ന നാട്ടിലെ മുഴുവനാളുകളുടേയും പിന്തുണയുണ്ടായിരുന്ന ഒരു പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്സ് പാര്‍ട്ടി.അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം നടക്കുന്ന കാലഘട്ടമായിരുന്നു.ആ കാലഘട്ടത്തില്‍‌പോലും കൂടുതല്‍ ജനപിന്തുണയും വ്യത്യസ്ഥചിന്താഗതിയുമുണ്ടായിരുന്ന ശ്രീ.സുഭാഷ് ചന്ദ്രബോസിനേപ്പോലുള്ളവരെ ശ്രീ,ഗാന്ധിജിക്കുവേണ്ടി തഴഞ്ഞ ചരിത്രമാണ് കോണ്‍ഗ്രസിന്റേത്.ഏകശിലാഖണ്ഡം പോലെ ഒരേ മനസ്സും ശരീരവുമായി വിദേശകുത്തകക്കെതിരെ പോരാടേണ്ടിയിരുന്ന കോണ്‍ഗ്രസില്‍നിന്ന് , ഗാന്ധിജിയുടെ രാമരാജ്യത്തില്‍ സംശയം പൂണ്ട് ഒരു മാതിരി മുസ്ലീമുങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസിനെ വിട്ടൊഴിഞ്ഞു എന്നു തന്നേയുമല്ല സ്വാതന്ത്ര്യാനന്തര ഭാരതത്തിന് തീര്‍ത്താലും തീര്‍ത്താലും തീരാത്ത വര്‍ഗീയകലാപങ്ങള്‍ക്കുള്ള വഴിമരുന്നായി മാറുകയും ചെയ്തു അത്.ഒരു വലിയ പരിധിവരെ കോണ്‍ഗ്രസ്സ് ജാഗ്രത പാലിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു ഇത്,എന്നാല്‍ കോണ്‍ഗ്രസ്സ് ആ വഴിക്കു ചിന്തിച്ചതേയില്ല.അന്നേ ഭിന്നിപ്പിക്കുന്നതില്‍ വിരുതുകാണിച്ചിരുന്നു കോണ്‍ഗ്രസ്സ് എന്നര്‍ത്ഥം.പിന്നെ പിന്നെ എത്രയോ കൈവഴികള്‍,എത്രയോ പ്രസ്ഥാനങ്ങള്‍.ഇവരുടെയൊക്കെ കൂട്ടായ പ്രയത്നമായിരുന്നൂ സ്വാതന്ത്ര്യസമരം. സ്വാതന്ത്ര്യസമരചരിത്രത്തില്‍ നാഴികക്കല്ലായിരുന്നൂ ക്വിറ്റ് ഇന്ത്യാ സമരം. ആ സമരം അതിഗംഭീരമായി ജനങ്ങളുടെ പിന്തുണയോടെ അതിവേഗം വളര്‍ന്നുവന്നു.ഭാരത്ത്തിലൊട്ടാകെ സമരസന്ദേശം അലയടിച്ചൂ, ഏതാണ്ട് മുഴുവന്‍ ജനങ്ങളേയും ഈ സമരത്തിലണിനിരത്താന്‍ കോണ്‍ഗ്രസ്സിനു സാധിച്ചു.ബ്രിട്ടീഷ് സാമ്രാജ്യം കിടുങ്ങിത്തുടങ്ങി.സ്വാതന്ത്ര്യം കൈപ്പിടിയിലെന്ന് ജനങ്ങളും കോണ്‍ഗ്രസ്സ് നേതാക്കളും വിശ്വസിച്ചുതുടങ്ങിയ സമയം, ആ സമരം പിന്‍‌വലിക്കപ്പെട്ടു.ചൌരി ചൌര എന്ന വിദൂരഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെ ബ്രിട്ടീഷുകാരായ ചില പോലീസുകാര്‍ കോണ്‍ഗ്രസ്സ് ജാഥയെ ആക്രമിക്കുകയും സഹികെട്ട ജാഥാംഗങ്ങള്‍ പോലീസ് സ്റ്റേഷനാക്രമിക്കുകയും ചെയ്തു,ചില പോലീസുകാര്‍ ആ ആക്രമത്തില്‍ കൊല്ലപ്പെടുകയും ചെയ്തു എന്ന ഒരൊറ്റക്കാരണത്താല്‍ ഭാരതം മുഴുവന്‍ ഇളകി മറിഞ്ഞ ആ സമരം പിന്‍‌വലിക്കപ്പെട്ടു. പിന്നീട് ഇത്ര നഗ്നമായി സ്വന്തം ജനങ്ങളെ ആ പാര്‍ട്ടി ഇത്ര നഗ്നമായി ഒറ്റിക്കൊടുക്കുന്ന ചരിത്രം പിന്നെ ഇപ്പോഴാണ് കാണുന്നത്, ഈ മുല്ലപ്പെരിയാര്‍ സമരത്തില്‍.കേരളത്തിലെ ജനങ്ങളാകെ ഒറ്റക്കെട്ടായി ഉണര്‍ന്നേണീറ്റ സന്ദര്‍ഭം,സ്വന്തം ജീവനുവേണ്ടിയും സ്വത്തിനുവേണ്ടിയും, സമരം ചെയ്യാന്‍ മറ്റൊരുപാട് കാരണങ്ങളുണ്ടായിട്ടും യോജിക്കാതിരുന്നവര്‍ ഇപ്പോഴിതാ ഒന്നിച്ചിരിക്കുകയാണ്.ഈ ഐക്യം ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ നമുക്ക് കേരളത്തിന് ഒരുപാട് അല്‍ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും.പുതിയൊരു കേരളത്തിന്റെ സൃഷ്ടിക്കായി ഈ ഒത്തുചേരലിനെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയും.ആ ദിശയില്‍ ചിന്തിക്കാനും അതിനുവേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ഉത്തരവാദപ്പെട്ട ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടിയിരുന്നത്.അവരാ ഉത്തരവാദിത്വം നിറവേറ്റാ‍തിരുന്നാല്‍ പ്രാദേശികവിഘടനവാദപ്രസ്ഥാനങ്ങളായിരിക്കും ആ സ്പേസില്‍ കയറിപ്പറ്റുക.കോണ്‍ഗ്രസ്സ് മുഖം തിരിച്ചുനിന്ന, ഇടതുപ്രസ്ഥാനങ്ങള്‍ക്ക് ശക്തിയില്ലാത്ത തമിള്‍നാട്ടില്‍ മുല്ലപ്പെരിയാര്‍ സമരം അതിവേഗം മാവോവാദികളുടെ കയ്യിലേക്കാണെത്തിക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ ദിനപ്പത്രങ്ങള്‍ എഴുതുന്നു.കോണ്‍ഗ്രസ്സ് എന്ന                     പാര്‍ട്ടി അതിന്റെ ഉത്തരവാദിത്വം നിറവേറ്റാത്തതിന്റെ മാത്രം കുഴപ്പമാണത്.ഇവിടെയെന്താണ് സംഭവിക്കുന്നതെന്ന് നോക്കുക:- കോണ്‍ഗ്രസ്സ് പിന്‍‌വാങ്ങിയപ്പോള്‍ കേകോ പറഞ്ഞതെന്താണെന്നറിയുമോ? ഒരു മാസം സമയം തരും, എന്നിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍വാധികം ശക്തമായി തിരിച്ചുവരുമെന്നു.എന്നിട്ടും തീര്‍ന്നില്ല, തങ്ങളുടെ പ്രാദേശീകഘടകങ്ങള്‍ സമരം തുടരുമെന്ന്.കോണ്‍ഗ്രസിന് എന്തെങ്കിലും ഇഛാശക്തിയുണ്ടായിരുന്നെങ്കില്‍ കേകോ ന്റെ വക ഇങ്ങനെയൊരു പ്രസ്താവനയുണ്ടാകുമായിരുന്നോ?                                                                                 അപ്പോള്‍ ഇതാണ് പറയുന്നത് ഈ കോണ്‍ഗ്രസ്സ് പാര്‍ട്ടി യാതൊരു ഉത്തരവാദിത്വബോധവും കാണിക്കാത്ത ഒരു കാളികൂളിപാര്‍ട്ടിയാണെന്ന്.ആ പാര്‍ട്ടിയുടെ കയ്യില്‍ രാജ്യഭരണം ഏല്‍പ്പിച്ചാല്‍ അത് കുരങ്ങന്റെ കയ്യില്‍ പൂമാല സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചപോലാകുമെന്ന്.

ജലസമാധിയര്‍ഹിക്കുന്ന നമ്മള്‍!

**msntekurippukal | 2 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                           കാലികമായ പ്രശ്നങ്ങള്‍, ഇടക്കിടയ്ക്കു ചേരുന്ന പൊളിറ്റ് ബ്യൂറോകൂടി  വിലയിരുത്തുകയും അഭിപ്രായം  പറയുകയും ചെയ്യുക എന്നൊരു ദുശ്ശീലം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുണ്ട്.കഴിഞ്ഞ ആഴ്ച ചേര്‍ന്ന പൊളിറ്റ്ബ്യൂറോ ചര്‍ച ചെയ്ത ഒരു പ്രധാന അജണ്ട മുല്ലപ്പെരിയാര്‍ വിഷയമായിരുന്നു.വിഷയത്തിന്റെ നാനാവശങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തു. എന്നിട്ട് ഈ വിഷയത്തില്‍, മറ്റു വിഷയങ്ങളെപ്പോലെ ഒരു അഭിപ്രായത്തിലെത്തിച്ചേരുകയും ആ അഭിപ്രായം മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തു.ഇത്രയും സധാരണ നടക്കുന്ന സംഭവം.ഈ സംഭവം അവിടെ നില്‍ക്കട്ടെ.നമുക്ക് മറ്റു ചില സംഭവങ്ങളിലേക്ക് നോക്കാം.
                     മുല്ലപ്പെരിയാര്‍ ഡാം ജീര്‍ണ്ണാവസ്ഥയിലാണെന്നും വളരെയധികം ചോര്‍ച്ച അതിനുണ്ടെന്നും എല്ലാവര്‍ക്കുമറിയാമായിരുന്നെങ്കിലും, മഴക്കാലത്ത് ഡാമില്‍ വെള്ളം ഉയരുമ്പോള്‍ മാത്രം ആ ഭാഗത്തു നടക്കുന്ന  പ്രതിഷേധങ്ങളില്‍   ജനത്തിന്റെ എതിര്‍പ്പ് ഒതുങ്ങി നിന്നിരുന്നു.എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നില്‍ക്കുന്ന പ്രദേശത്ത് ചെറിയ തോതിലുള്ള ഭൂകമ്പങ്ങള്‍ തുടരെ ഉണ്ടായപ്പോഴാണ് പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറിയത്.ഇതില്‍ നിന്നാണ്  ഇന്ന് കേരളത്തില്‍ നാം കാണുന്ന എല്ലാവിഭാഗം ജനങ്ങളേയും ഒന്നിച്ചണിചേര്‍ന്നുകൊണ്ടുള്ള സമരം ഉയര്‍ന്നു വന്നത്.ഇതില്‍ മാര്‍ക്സിസ്റ്റ് കാരനും ബിജെ പിക്കാരനും ഒന്നായി നില്‍ക്കുന്നു, എന്‍ ഡി എഫുകാരനും ആര്‍ എസ് എസ് കാരനും തോളോട് തോള്‍ ചേര്‍ന്ന് മുന്നേറുന്നു,അവര്‍ക്ക് പിന്തുണയുമായി എല്ലാ വിഭാഗം കൃസ്ത്യന്‍ പുരോഹിതന്മാരും എത്തിയിരിക്കുന്നു.സമീപകാല കേരളത്തില്‍ കാണാന്‍ കഴിയാത്ത ഒരു കാഴ്ച്ചയാണത്.നമ്മള്‍ സാധാരണ മലയാളിയേക്കുറിച്ച്  പറയാറുണ്ട്, അമ്മേ തല്ലിയാലും രണ്ടുപക്ഷമെന്ന്. എന്നാല്‍ ഈ പ്രശ്നത്തില്‍ മാത്രം ആരും ഒരു വിവാദവുമുണ്ടാക്കാനും തുനിഞ്ഞില്ല.     
                 എന്നാല്‍ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു തര്‍ക്കം എന്ന നിലയില്‍നിന്നും മറ്റൊരു മാനം കൂടിയുണ്ട് ഈ പ്രശ്നത്തിന്.തമിഴ് നാടിന്റെ ഏതാണ്ട് 4 ജില്ലകളിലെ ജനങ്ങള്‍ കുടിക്കാനും കുളിക്കാനും കൃഷി ചെയ്യാനും ഉപയോഗിക്കുന്നത് ഇതേ മുല്ലപ്പെരിയാര്‍ ഡാമിലെ ജലമാണ്.( തമിഴ് നാട്ടുകാര്‍ക്ക് കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം കൊടുക്കുന്നതിനായി മാത്രമാണീ ഡാം ഉണ്ടാക്കിയതെന്നും ഓര്‍ക്കണം.)അപ്പോള്‍ നമ്മളെപ്പോലെ തമിഴ് നാടിനും ഈ ഡാം ജീവന്മരണ പ്രശ്നമാണ്.നമ്മൂടെ 35 ലക്ഷം പേര്‍ ഡാം തകര്‍ന്നാല്‍ മരിച്ചുപോകുമെങ്കില്‍ തമിഴ് നാട്ടിലെ തേനി,മധുര,ദിണ്ഡുക്കല്‍,രാംനാട്,ശിവഗംഗ എന്നീ ജില്ലകള്‍ മരുഭൂമിയായി മാറുമെന്നുതന്നെയല്ല അവിടുത്തെ ജനങ്ങള്‍ വരള്‍ച്ച മൂലം ദുരിതമനുഭവിക്കുകയും ചെയ്യും.തമിഴ് നാട് പൊതുമരാമത്തുവകുപ്പിന്റെ കണക്കനുസരിച്ച് 2,80,000 ഏക്കറില്‍ 10,00,000 കര്‍ഷകര്‍ 400 കോടി രൂപയുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഈ ജില്ലകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നു.മധുര പട്ടണത്തിലടക്കം 60 ലക്ഷം കുടുംബങ്ങള്‍ വീട്ടാവശ്യങ്ങള്‍ക്കായി ഈ വെള്ളമാണുപയോഗിക്കുന്നത്.അപ്പോള്‍ തമിഴ് നാട്ടുകാര്‍ക്ക് ഈ ഡാമിന്റെ പ്രാധാന്യം മനസ്സിലായല്ലോ.
                 ഇത്രയും സെന്‍സിറ്റീവായ ഒരു പ്രശ്നം, ഇത്രയും അപകടം പിടിച്ചൊരു പ്രശ്നം രണ്ടു സ്റ്റേറ്റുകള്‍ തമ്മില്‍ തല്ലി തീര്‍ക്കട്ടെ എന്നൊരു നിലപാടല്ല വിവരവും വിവേകവും ഉള്ള ഒരു കേന്ദ്ര ഗവണ്മെന്റ് ചെയ്യേണ്ടിയിരുന്നത്.അവരീ പ്രശ്നത്തില്‍  മധ്യസ്ഥനായി നിന്ന്, രണ്ടു കൂട്ടരേയും ഒരു മേശയുടെ ഇരു വശത്തുമിരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തിക്കുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്.പക്ഷെ ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ കേന്ദ്ര ഗവണ്മെന്റും നമ്മുടെ പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരിക്കലും ഇടപെടേണ്ട എന്ന തീരുമാനത്തിലാണ് ഉള്ളത്.കേരളത്തില്‍ നിന്ന് മന്‍‌മോഹന്‍ സിങ്ങിനും സോണിയാജിക്കും ആവശ്യമുള്ളത് കിട്ടിക്കഴിഞ്ഞു, എന്തിനും ഏതിനും കൈപൊക്കാന്‍ കുറേ ഉണ്ണാമന്മാരായ ഭരണകക്ഷി എം പിമാര്‍, പിന്നെ കുറേ മണുങ്ങൂസന്മാരായ കേന്ദ്രമന്ത്രിമാര്‍.കേരളത്തിലെ ജനങ്ങള്‍ കൂട്ടത്തോടെ ജലസമാധിക്കു തയ്യാറെടുക്കുമ്പോള്‍, തങ്ങള്‍ കേരളത്തിന്റെ മാത്രം മന്ത്രിമാരല്ലെന്ന് പരസ്യപ്രസ്താവനയിറക്കാനുള്ള തൊലിക്കട്ടി ചരിത്രത്തില്‍ ഇവര്‍ക്കുമാത്രമേയുണ്ടാകൂ.അതുകൊണ്ട് പാവം മന്‍മോഹന്‍ സിങ്ങ്ജിക്കും സോണിയാജിക്കും വേണ്ടത്   തങ്ങളുടെ അഴിമതിഭരണം താങ്ങിനിറുത്താനുള്ള ഒരു പൊയ്ക്കാലായ തമിഴ് നാടിനെയാണ്. കേരളത്തിലെ 35 ലക്ഷം ജീവന്‍ പൊലിഞ്ഞു പോയാലും അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ എന്തെങ്കിലും പഞ്ചാര വാക്കുകളൊക്കെ പറഞ്ഞ് പൊട്ടന്മാരായ കേരളീയരുടെ വോട്ടു നേടാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം.പക്ഷെ ഇന്ന് ഭരണം നില നിറുത്തണമെങ്കില്‍ തമിഴ് നാടിന്റെ പിന്തുണ കൂടിയേ കഴിയൂ.അതുകൊണ്ട് കേന്ദ്രം തമിഴന്റെ ആവശ്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നു.
                       ഇതില്‍ വലിയ അല്‍ഭുതമൊന്നുമില്ല, കൃത്യമായ സത്യം മാത്രം.പഴയ മുതലാളിയുടെ കഥ കേട്ടിട്ടില്ലെ, തന്റെ കമ്പനിയിലെ കണ്‍‌വെയര്‍ ബെല്‍റ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനാവശ്യമുയര്‍ന്നപ്പോളയാള്‍ ആദ്യം കണക്കു കൂട്ടി നോക്കി.അപകടത്തില്‍ പെട്ടവനെ രക്ഷിക്കാന്‍ കണ്‍‌വെയര്‍ നിറുത്തിയാലുണ്ടാകുന്ന നഷ്ടവും മരിച്ച തൊഴിലാളിക്കു കൊടുക്കേണ്ട ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തിയപ്പോള്‍ ആനുകൂല്യം കൊടുക്കലാണ് തനിക്കു ലാഭകരം എന്ന് മനസ്സിലാക്കിയ മുതലാളി പറഞ്ഞു, ബെല്‍റ്റ് നിറുത്തണ്ട ഓടിക്കോട്ടേ എന്ന്. വലിയ സാമ്പത്തീക ശാസ്ത്രജ്ഞനും സാമ്പത്തീകവിദഗ്ധനുമായ ശ്രീ.മന്‍‌മോഹന്‍ സിങ്ങ് കണക്കാക്കി നോക്കിയപ്പോള്‍ തമിഴ് നാടിനെ പിണക്കി കേരളക്കാരെ രക്ഷിക്കുന്നതിലും നല്ലത് - ലാഭകരം - കേരളീയര്‍ ചത്തിട്ടായാലും വേണ്ടില്ല മന്ത്രിസഭ നിലനിറുത്തുകയാണെന്നുള്ളത്.ഇതാണ് മുതലാളിത്വത്തിന്റെ ബുദ്ധി.എന്നാല്‍ ഇതിനെതിരെ ഒരു വാക്കുരിയാടാന്‍ നമ്മുടെ ദേശീയ പത്രങ്ങള്‍ എന്നറിയപ്പെടുന്ന മനോരമക്കും മാതൃഭൂമിക്കും കഴിഞ്ഞില്ല.ഈ സംഭവം അവര്‍ അറിഞ്ഞ മട്ടുപോലും നടിക്കുന്നില്ല.എന്നിട്ട് തികച്ചും കാലികമായ ഈ പ്രശ്നം ചര്‍ച്ച ചെയ്യുകയും തികച്ചും ശരിയായ നിലപാടെടുക്കുകയും ചെയ്ത സി പി എമ്മിനെ അപഹസിക്കുക കൂടി ചെയ്യുന്നൂ ഇവര്‍.
                  തമിഴ് നാടിന്റെയും കേരളത്തിന്റേയും ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് എത്രയും വേഗം ശരിയായ തീരുമാനം എടുക്കുവാന്‍ അതിനു ബാദ്ധ്യസ്ഥമായ കേന്ദ്രഗവണ്മെന്റിനോട് പി ബി യോഗം ആവശ്യപ്പെടുന്നു.രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഈ പ്രശ്നം വഴി തെറ്റി പരസ്പരം ശത്രുതയിലെത്താതെ നോക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.ഇതാണ് പി ബി എടുത്തനിലപാട്.അല്ലാതെ കേന്ദ്ര ഗവണ്മെന്റും അതിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയേയും പൊലെ തല മണ്ണില്‍ പൂഴ്ത്തി നില്‍ക്കാനല്ലാ സി പി എം ശ്രമിച്ചത്.തമിഴ് നാടിന്റേയുംകേരളത്തിന്റേയും ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനാണവര്‍ ആഹ്വാനം ചെയ്യുന്നത്.എന്താണ് തമിഴ് നാടിന്റേയും കേരളത്തിന്റേയും ന്യായമായ ആവശ്യം?കേരളം പറയുന്നത് തങ്ങള്‍ക്ക് ഭീതിയില്‍ നിന്നൊഴിവാകണം.അതിന് പുതിയ ശക്തമായ ഡാം വേണം, ഡാം പണി തീരുന്നതുവരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയായി നിലനിറുത്തണം.ഇനി എന്താണ് തമിഴ് നാടിന്റെ ആവശ്യം? അവര്‍ക്ക് വെള്ളം വേണം.അതു മാത്രമാണ് അവരുടെ ആവശ്യം.അവര്‍ വിചാരിക്കുന്നു, പുതിയ ഡാം എന്ന അടവുപയോഗിച്ച് കേരളം തമിഴ് നാടിന് അതു നിഷേധിക്കാന്‍ പോകയാണെന്ന്. അവര്‍ക്കെന്നും വെള്ളം എന്നതുപോലെ പ്രധാനമാണ് നമ്മൂടെ ജനങ്ങളുടെ സുരക്ഷ.അതിന് പുതിയ ഡാം മാത്രമേ രക്ഷയുള്ളൂ എന്നതും സത്യം.അപ്പോള്‍ കേരളത്തിനു സുരക്ഷയെന്നാല്‍  പുതിയ ഡാം എന്ന് എല്ലാവര്‍ക്കും അറിയാം.ഇത്രക്ക് പച്ചയായ സത്യം മറച്ചുവച്ചാണ് സി പി എം കേരളത്തെ കൈവെടിഞ്ഞു എന്ന് മനോരമയും മാതൃഭൂമിയും എഴുതിയത്.
                 ഇത്ര ധൈര്യസമേതം ഇത്തരം നുണകള്‍ മുഖ്യവാര്‍ത്തയാക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ തന്നെയാണ്.ഇന്നും ആ പത്രങ്ങള്‍ കയ്യിലിരിക്കുന്ന പണം കൊടുത്തുവാങ്ങി പത്രമുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ കേരള മക്കളായ നമമള്‍.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരള മക്കള്‍ കോണ്‍ഗ്രസ്സ് മന്ത്രി - എം പി - എം എല്‍ എ - കേരള മന്ത്രിമാര്‍ എന്നിവരാല്‍ എങ്ങനെ ചതിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവോ അതുപോലെ തന്നെ നമ്മുടെ മുഖ്യധാരാമാധ്യമങ്ങളും നമ്മളെ ചതിച്ചുകൊണ്ടിരിക്കുകയാണ്.ഇനിയെങ്കിലും - ഇത്രയും പച്ചയായ അനുഭവങ്ങളുണ്ടായിട്ടും നമ്മള്‍  പഠിച്ചില്ലെങ്കില്‍ നമ്മളര്‍ഹിക്കുന്നത് ജലസമാധി തന്നെയാണ്.      

ചാണക്യന്റെ അര്‍ത്ഥശാസ്ത്രം

**msntekurippukal | 1 Comment so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                          ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ രാജാവിനെതിരെയുള്ള ഗൂഡാലോചന ഒഴിവാക്കുന്ന കൂട്ടത്തില്‍ ഒരാളെ ആരും അറിയാതെ എങ്ങിനെ ഒഴിവാക്കാം എന്ന് പറയുന്നുണ്ട്.ഏറ്റവും കൊടിയ വിഷത്തിന്റെ ഏറ്റവും ചെറിയ ഡോസ് ആദ്യദിവസം.അതിങ്ങനെ നല്‍കി നല്‍കി ഒരു ദിവസം കൊലപാതകത്തിന്റെ ഒരു തുമ്പും അവശേഷിപ്പിക്കാതെ പ്രതിയോഗി കൊല്ലപ്പെടും.പക്ഷെ ഒന്നുണ്ട്; ഒറ്റയടിക്ക് ചെയ്യാന്‍ പറ്റില്ല എന്നു മാത്രം.
                        ഇപ്പോഴിതിവിടെ ഓര്‍ക്കാന്‍ കാരണം കേന്ദ്രഗവണ്മെന്റിന്റെ ഓരോ കൌശലങ്ങളും നമ്മള്‍ ജനങ്ങളുടെ അതിനോടുള്ള പ്രതികരണവും കണ്ടിട്ടാണ്.ഒരുദാഹരണം പറയാം.റിലയന്‍സ് പോലുള്ള സ്വകാര്യകുത്തകകളെ കേന്ദ്രഗവണ്മെന്റിനു സഹായിക്കണം.റിലയന്‍സ് ഡീസലിന് 45 രൂപയും സര്‍ക്കാര്‍ ഡീസലിന് 30 രൂപയില്‍ താഴെയും ( പെട്രോളിനും അതിനടുത്ത്) വിലയുണ്ടാ‍യിരുന്ന ഒരു കാലം ഉണ്ടായിരുന്നു.എന്നുവച്ചാല്‍ റിലയന്‍സ് പമ്പുകള്‍ രാവിലെ തുറന്ന് പണിക്കാര്‍ ഈച്ചയാട്ടിയിരുന്ന ഒരു കാലം.നമ്മള്‍ പാവം പൊതുജനം അല്‍ഭുതപ്പെട്ടു, ഇതെന്താ ഈ റിലയന്‍സ് മുതലാളിക്ക് ഭ്രാന്താണോ ഇങ്ങനെ കടയും തുറന്നിരിക്കാന്‍ എന്ന്.പക്ഷെ അണിയറയില്‍ നാമറിയാതെ പലതും നടന്നുകൊണ്ടിരിക്കുകയായിരുന്നു.ഗോദാവരീ തടത്തിലെ ഖനനവും അതുമായി ബന്ധപ്പെട്ടകാര്യങ്ങളും അവിടെ നില്‍ക്കട്ടെ.അതിനിടയില്‍ പൊതുമേഖലയില്‍ എണ്ണവില കൂട്ടി റിലയന്‍സിന്റെ വിലയോടൊപ്പമോ കൂടുതലോ ആക്കുക എന്ന ലക്ഷ്യത്തോടെ മറ്റൊരു സ്പോണ്‍സേഡ് പരിപാടി ഗവണ്മെന്റും ഗവണ്മെന്റ് അനുകൂലമാധ്യമങ്ങളുംകൂടി തുടങ്ങി വച്ചു.
                      പാവം നമ്മുടെ എണ്ണശുദ്ധീകരണക്കാര്‍, എന്തുമാത്രം നഷ്ടം സഹിച്ചാണെന്നോ അവര്‍ എണ്ണ ശുദ്ധീകരിച്ച് നമുക്ക് നല്‍കുന്നത്.എണ്ണ ഉല്പാദകരാജ്യങ്ങള്‍ അവര്‍ക്ക് തോന്നുന്ന വിലയാണീടാക്കുന്നത്. അത് നിങ്ങളെ അറിയിക്കാതെ എത്ര നഷ്ടം സഹിച്ചാണോ അവര്‍ വാങ്ങി ശുദ്ധീകരിച്ച് നിങ്ങള്‍ക്ക് നല്‍കുന്നത്.സര്‍ക്കാരും സര്‍ക്കാര്‍ മാധ്യമങ്ങളും ഇത് വലിയവായിലേ വിളിച്ചുകൂവാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു.എന്നിട്ട് ഗവണ്മെന്റ് ഇന്ധനവില കൂട്ടാനുള്ള അവകാശം ഈ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.പക്ഷെ ഭാഗ്യത്തിനാ ഗവണ്മെന്റില്‍ ഇടതുപക്ഷവും കൂടി ഭാഗഭാക്കായിരുന്നു.അതുകൊണ്ട് അവര്‍ ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുകയും ശുദ്ധീകരണ കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരികയും ചെയ്തു.അതുകൊണ്ടാ നീക്കം പിന്‍‌വലിക്കാന്‍  ഗവണ്മെന്റ്  തയ്യാറായി.
                                        കാ‍ലം കടന്നുപോയി.ഭാരതപ്പുഴയിലൂടെയും പെരിയാറിലൂടെയും സിന്ധു ഗംഗാ കാവേരി തുടങ്ങിയ നദികളിലൂടെയും വെള്ളം കണ്ടമാനം ഒഴുകി പോയി.രാഷ്ട്രീയത്തില്‍ വളരെയേറേ മാറ്റം വന്നു.ഒന്നാം യു.പി.എ ഗവണ്മെന്റ് മാറി ഇടതുപക്ഷത്തിന്റെ പിന്‍‌തുണയില്ലാതെ രണ്ടാം യു.പി.എ ഗവണ്മെന്റ് അധികാരത്തിലെത്തി.ഗവണ്മെന്റിന്റെ തലവനായി ഒന്നാം യു.പി.എ ഗവണ്മെന്റ് തലവനും പ്രധാനമന്ത്രിയുമായ മന്‍‌മോഹന്‍ സിങ്ങിനെത്തന്നെ തിരഞ്ഞെടുത്തു.ഭരണം ഏറ്റെടുത്തുകൊണ്ടുള്ള ആദ്യപത്രസമ്മേളനത്തില്‍ അദ്ദേഹം ആദ്യം പറഞ്ഞതിതായിരുന്നു; ഞങ്ങള്‍ക്ക് പലതും ചെയ്യണമെന്നുണ്ടായിരുന്നു, എന്നാല്‍ ഇടതുപക്ഷം അതൊന്നും ചെയ്യാന്‍ അനുവദിക്കാതെ ഞങ്ങളെ കെട്ടിയിടുകയായിരുന്നു.ഇനിവേണം ഞങ്ങള്‍ക്ക് അന്തസ്സായി ഭരിക്കാന്‍ എന്ന്. ഏതായാലും ഭരണം ആരംഭിച്ചു.പണ്ട് ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം ചെയ്യാന്‍ കഴിയാതെ മാറ്റിവച്ചിരുന്ന ഇന്ധനവില നിര്‍ണ്ണയാവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുത്തു.അപ്പോള്‍തന്നെ ഇടതുപക്ഷം ഇതിനെ എതിര്‍ത്തെങ്കിലും അവരുടെ ശക്തി കുറവായിരുന്നതിനാല്‍ ആരും അത് ചെവിക്കൊണ്ടില്ല.ബി ജെ പി ആണെങ്കില്‍ കോണ്‍ഗ്രസിന്റെ മറുവശവും ആണല്ലോ.
                      പിന്നീട് നാം കാണുന്ന കാഴ്ച മാസത്തില്‍ രണ്ടുതവണ വച്ച് പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നതാണ്, എന്നിട്ട് കാരണം പറയുന്നതോ; അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടി എന്നും.ആദ്യമാദ്യം ജനങ്ങള്‍, പ്രത്യേകിച്ച് ഇടതുപക്ഷം ശക്തമായ സംസ്ഥാനങ്ങളില്‍, കേരളം പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍.ആദ്യമാദ്യം ഹര്‍ത്താലടക്കമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്ത ഇടതുപക്ഷം കാണുന്നത് ആര്‍ക്കുവേണ്ടിയാണോ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് (ടു വീലേഴ്സും കാറുകാരും) അവര്‍ കൂട്ടം കൂട്ടമായി രാവിലേതന്നെ വാഹനങ്ങളില്‍  റോഡിലേക്കിറങ്ങുന്നതാണ്.ഇടതുപക്ഷത്തിനൊരു കുഴപ്പമുണ്ട്.അവര്‍ എന്തെങ്കിലും ചെയ്താല്‍ പിറ്റേന്ന് അതാതു കമ്മിറ്റികള്‍ കൂടി ചെയ്തതിന്റെ ഗുണാവതിയാരം ചര്‍ച ചെയ്യും, എത്രത്തോളം ചെയ്തത് വിജയിപ്പിക്കാനായി,എത്രപേര്‍ പങ്കെടുത്തു, എത്രപേരിലേക്ക് ആ സന്ദേശമെത്തി, ഇനി എന്തു ചെയ്യണം എന്നൊക്കെ.പക്ഷെ ഈ സമരത്തിന്റെ റിവ്യൂവില്‍ അവര്‍ വായിച്ചെടുത്തത് സമരം വേണ്ടപോലെ ഏശിയില്ല എന്നതാണ്.ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ജനങ്ങളുടെ കയ്യിലേക്ക് കണ്ടമാനം പണം എത്തി എന്നതും ഒരു കാരണമാകാം.ആ പണമുപയോഗിച്ച് ഞങ്ങള്‍ എത്ര രൂപയായാലും പെട്രോളടിക്കും എന്നും നമുക്ക് വായിച്ചെടുക്കാം.എന്നുവച്ചാല്‍ പ്രിയസഹോദരാ സഖാവേ, പെട്രോള്‍ വില കൂട്ടിയതില്‍ ഞങ്ങള്‍ക്ക് പരിഭവമില്ല, പിന്നെ പ്രിയ സുഹൃത്തേ താങ്കള്‍ എന്തിനാണ് ഞങ്ങളുടെ പേരും പറഞ്ഞ് സമരിക്കുന്നത്, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്?ഒരു ദിവസം ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയല്ലെ? ആ ദിവസം കൂടി ഇന്നാ‍ട്ടിലെ പാവങ്ങളെ പറ്റിച്ച് കാശുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയില്ലെ? ഇതായിരുന്നു സത്യത്തില്‍ കേരളീയരുടെ മനോഭാവം.ഞങ്ങള്‍ക്ക് ആംവേ വില്‍ക്കണം,ഷെയര്‍മാര്‍ക്കറ്റില്‍ പയറ്റണം, ആര്‍ എം പിയുമായി ഉയിരുചുറ്റി കാശുണ്ടാക്കണം, ഒരു എന്‍ ആര്‍ ഐ സ്ഥലം കാണാന്‍ രാവിലെതന്നെ എത്താമെന്നു പറഞ്ഞതാണ്.ഹര്‍താലായാല്‍ ഇതൊക്കെ എങ്ങനെ നടക്കും എന്നതാണ് ഒരു ശരാശരി മലയാളിയുടെ വ്യാകുലത.
                    ചാനലായ ചാനലുകളിലെല്ലാം ഒരേ ചര്‍ച്ച, ബുജി ഗ്രൂപ്പുകളിലെല്ലാം ഒരെ ചര്‍ച്ച.ഹര്‍ത്താലാചരിച്ചാല്‍ പെട്രോള്‍ വില കുറയുമോ?സമരം ചെയ്താല്‍ പെട്രോള്‍ വില കുറയുമോ? അന്ന് സ്വാതന്ത്ര്യസമരകാലത്തും ഇതേപോലത്തെ പ്രചാ‍രണങ്ങളുണ്ടായിരുന്നു, ഗാന്ധിജിയല്ല അന്തികൃസ്തുവാണ്, സ്വാതന്ത്ര്യസമരവുമായി ജനങ്ങള്‍ സഹകരിക്കരുത് വിട്ടുനില്‍ക്കണം എന്നെല്ലാം.എന്നാല്‍ അന്ന് മാധ്യമങ്ങള്‍ കുറവും അവര്‍ക്കിത്രയും ഭ്രാന്ത് പിടിക്കാത്തതിനാലും അതോടൊപ്പം ജനങ്ങള്‍ സ്വാതന്ത്ര്യം എന്ന ഒരൊറ്റ വികാരത്തിനടിപ്പെട്ടിരുന്നതിനാലും ഒരു പരിധിവരെ മാത്രമേ ഇതു വിലപ്പോയുള്ളൂ എന്നുമാത്രം.
എന്നിട്ടോ? അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിനു വിലകുറഞ്ഞു അപ്പോഴും മാസത്തിലൊരിക്കല്‍ പെട്രോളിനു വിലക്കൂടുന്ന സംബ്രദായം മാറിയില്ല എന്നു മാത്രം.ഇപ്പോള്‍ മാധ്യമങ്ങളും ചാനലുകളും ശാന്തമാണ്, ചര്‍ച്ചകളൊന്നുമില്ല.
                  അവര്‍ സ്ഥാപിച്ചെടുത്തു.ജനങ്ങളെ വിലക്കയറ്റം സ്വീകരിക്കാന്‍ അവര്‍ ട്യ്യൂണ്‍ ചെയ്തെടുത്തു കഴിഞ്ഞു.ഇനി എത്രവിലകൂട്ടിയാലും ജനം സഹിച്ചുകൊള്ളും എന്ന് അവര്‍ക്ക് മനസ്സിലായി.നോക്കൂ ഇത്തവണത്തെ ബസ് ചാര്‍ജ് വര്‍ദ്ധന.ബസ് മുതലാളിമാര്‍ ചോദിച്ചതിനേക്കാള്‍ എത്രയോ കൂടുതലാണ് അവര്‍ക്ക് നല്‍കിയത്.എന്നിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായതായി - മേമ്പൊടിക്കെങ്കിലും വഴിപാടായിട്ടെങ്കിലും എന്തെങ്കിലും പ്രശ്നം ങേഹേ ആര്‍ക്കും ഒരു പ്രശ്നവുമില്ല. എത്ര വേണമെങ്കിലും കൂട്ടിക്കോ തരാന്‍ ഞങ്ങള്‍ തയ്യാര്‍ എന്ന ലയിനിലാണ് ജനം.ഇനി നാളെ കറന്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചാലും ഇതു തന്നെ.കൂടട്ടെ, കൂടട്ടങ്ങനെ കൂടട്ടെ എന്ന ലയിനില്‍ ജനം നിന്നാല്‍ ഭരണക്കാര്‍ക്കെന്തു പ്രശ്നം?
                 ഏതാണ്ട് ഇതേ സ്വഭാവം തന്നെയാണ് സ്വാശ്രയകോളേജ് പ്രശ്നത്തിലും ഗവണ്മെന്റ് സമീപനം.ആദ്യമാദ്യം കണ്ടില്ലെന്നു നടിച്ചു.പിള്ളേരെക്കൊണ്ടുള്ള ശല്യവൌം കോടതി ഇടപെടലുംകൂടിയായപ്പോള്‍ നിവൃത്തിയില്ലാതെ ഇടപെട്ടു.ആ ഇടപെടലിന്റെ മേന്മ സ്വാശ്രയക്കാരെ കൂടുതല്‍ കൂടുതല്‍ ഭീഷണിയുയര്‍ത്താന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
                അങ്ങനെ തൊടുന്നതിനെല്ലാം പണക്കാര്‍ക്ക് ആനുകൂലയും ഇളവുകളും നല്‍കിക്കൊണ്ട് ഗവണ്മെന്റുകള്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെതിരേ പട നയിക്കേണ്ട പ്രസ്ഥാനങ്ങളെ മുഴുവന്‍ കയ്യുംകാലും കെട്ടിയ അവസ്ഥയിലാക്കുന്ന ജനവും മാധ്യമങ്ങളും.നാമെങ്ങോട്ടാണ് പോകുന്നത്?ഓരോ ജനത്തിനും അവരര്‍ഹിക്കുന്ന ഭരണകര്‍ത്താക്കളെകിട്ടും എന്ന് പണ്ടാരോ പറഞ്ഞത് എത്ര സത്യം!

കോണ്‍ഗ്രസ്സും പാലത്തിന്റടിയിലെ ജാനുവും.

**msntekurippukal | 8 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
കോണ്‍ഗ്രസ്സ് എന്നു പറഞ്ഞാല്‍ എന്താണെന്നെല്ലാവര്‍ക്കും അറിയാം.കേന്ദ്രത്തിലേയും വളരെക്കുറച്ച് സംസ്ഥാനങ്ങളിലേയും ഭരണകക്ഷി.എന്നാല്‍ പാലത്തിന്റടിയിലെ ജാനുവോ?.എന്റെ നാട്ടുകാരല്ലാതെ മറ്റാരും അവളെ അറിയുമെന്ന് തോന്നുന്നില്ല.പേര് സൂചിപ്പിക്കുമ്പോലെ അവള്‍ നാട്ടിലെ കലുങ്കിനടിയില്‍ പാര്‍ക്കുന്ന സ്ത്രീയാണ്., തന്നേയുമല്ല ഞങ്ങളുടെ നാട്ടിലെ ഏറ്റവും താഴ്ന്ന നിലവാരമുള്ള ചില പുരുഷന്മാര്‍ ആശ്രയിക്കുന്ന ഒരു താണ വേശ്യയുമാണ്.( ആഗോള വനിതാദിന ആഘോഷക്കാര്‍ ക്ഷമിക്കണം, നിങ്ങളെ ആരേയും വ്യസനിപ്പിക്കാനോ ആവേശം കൊള്ളിക്കാനോ കോപപ്പെടുത്തൂവാനോ അല്ല ഈ പോസ്റ്റ് കൊണ്ടുദ്ദേശിക്കുന്നത്,പിന്നയോ പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ അവള്‍ ഒരു കഥാപാത്രം, അല്ല ഒരുപമയായി മാറി എന്നു മാത്രം.)
                   മറ്റു വേശ്യകളില്‍ നിന്നും ഇവളെ വ്യത്യാസപ്പെടുത്തുന്നത് അവളുടെ ഒരു ശീലമാണ്, ചില കാലങ്ങളില്‍ കള്ളവാറ്റുകാരന്‍ ഗോവിന്ദനായിരിക്കും അവളുടെ ആള്‍.ആ സമയത്ത് മറ്റാരെങ്കിലും ആ ആവശ്യത്തിനായോ എങ്ങാന്‍ അവളെ സമീപിച്ചാല്‍, അങ്ങനെ ചെല്ലുന്നയാളെ അവള്‍ പൂരപ്പാട്ടുപാടി കുളിപ്പിച്ചു കളയും. പൂരപ്പാട്ടില്‍ അവളുടെയത്രയും വിദഗ്ദ്ധ ഞങ്ങളുടെ നാട്ടില്‍ മറ്റാരുമില്ലത്രേ.അങ്ങനെ ഒരു രണ്ടാഴ്ച കഴിയുമ്പോള്‍ കാണാം കള്ളവാറ്റ് ഗോവിന്ദനെ അവള്‍ കാലുമടക്കിയടിച്ച് പുറത്താക്കിയതായി കാണാം.പിന്നെ കുറച്ചുനാളേക്ക് ജയിലില്‍ നിന്നും വന്ന സ്ക്രൂഡ്രൈവര്‍ എല്‍ദോ ആയിരിക്കും അവളുടെ ആള്.അന്നേരം ഗോവിന്ദനടക്കം മറ്റെല്ലാവരും പുറത്ത്.ഇതൊരു കഷ്ടി രണ്ടാഴ്ച്ച നില്‍ക്കും.അതുകഴിഞ്ഞാല്‍ സ്ക്രൂഡ്രൈവര്‍ പുറത്തും മറ്റൊരാള്‍ അകത്തൂം.സംഗതി കൂശാല്‍.
                      ഞാനിതിപ്പം പറയാന്‍ കാരണം നമ്മുടെ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്റ്റസ്സിനെക്കുറിച്ചോര്‍ത്തപ്പോഴാണ്.കോണ്‍ഗ്രസ്സിന്റെ ഇക്കാ‍ലത്തെ ചില ചെയ്തികള്‍ ജാനുവിന്റെ ചെയ്തികളെ ഓര്‍മ്മിപ്പിക്കുന്നു എന്നതാണ്.
                        1947 ആഗസ്റ്റ് മാസം 14-)0 തീയതി അര്‍ദ്ധരാത്രിക്ക് ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇവിടെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന ഒറ്റപാര്‍ട്ടിമാത്രമേ ഉണ്ടായിരുന്നുള്ളു.അന്നത്തെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന് 82% സീറ്റുകളുണ്ടായിരുന്നു.എന്നുവച്ചാല്‍ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്ന ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന് ജനമനസ്സുകളില്‍ സ്വാധീനവും അംഗീകാരവും ഉണ്ടായിരുന്നു എന്നര്‍ത്ഥം.ആ പാര്‍ട്ടിയെ ഭരണത്തിലേറ്റാന്‍ ജനങ്ങള്‍ മത്സരിച്ചുത്സാഹിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്.എന്നാല്‍ അന്നും കോണ്‍ഗ്രസ്സിന്റെ അന്തരാത്മാവും പരമാത്മാവും ആയിരുന്ന ശ്രീ.മഹാത്മാ ഗാന്ധി പറഞ്ഞു:- കോണ്‍ഗ്രസ് അതിന്റെ കടമ നിറവേറ്റിക്കഴിഞ്ഞു, അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സ്വയം പിരിഞ്ഞു പോവുകയോ അല്ലാത്ത പക്ഷം അതിനെ പിരിച്ചുവിടുകയോ ചെയ്യണം.
                    അദ്ദേഹം എത്ര മാന്യന്‍, സത്യസന്ധന്‍,ഒരു, ഒരേ ഒരു നേതാവ് എന്ന നിലയില്‍, ക്രാന്തദര്‍ശിയായ നേതാവ് എന്ന നിലയില്‍ തന്റെ താഴേയുള്ള നേതാക്കളേയും അണികളേയും സത്യസന്ധമായി മനസ്സിലാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ തികച്ചും സ്വാഭാവീകമായ പ്രതികരണം മാത്രമായിരുന്നു ആ പ്രസ്താവന.