പ്രച്ഛന്ന വേഷക്കാര്‍

**msntekurippukal | 15 Comments so far **
ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
                                              ന്നലെ ഞങ്ങളുടെ അടുത്തുള്ള ഒരു സ്ഥലത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് വാര്‍ഷികത്തിനു പോയിരുന്നു. സ്ഥലം മേഖലാ സെക്രട്ടറി വീട്ടില്‍ വന്ന് സൊറ പറഞ്ഞിരുന്ന് ചായ കുടിച്ച് അവസാനം പോകാന്‍ നേരം എന്നെയും വിളിച്ചുകൊണ്ടു പോകുകയായിരുന്നു.സ്ഥലത്തെ ഒരു പ്രവര്‍ത്തകന്റെ വീടായിരുന്നു വേദി, ചെല്ലുമ്പോള്‍ മൂന്നു പേരുണ്ട്. പോകെപ്പോകെ ആളുകള്‍ വന്നുകൂടാന്‍ തുടങ്ങി.ആറുമണിയോഗം ഏഴുമണിക്ക് ആരംഭിച്ചു.അപ്പോഴെങ്കിലും ആരംഭിക്കാന്‍ കാരണം യോഗത്തിനെത്തിയ രണ്ടു കാരണവന്മാര്‍ക്ക് അടിയന്തിരമായി പോകേണ്ട പരിപാടികളുള്ളതിനാല്‍ എത്രയും പെട്ടെന്ന് ഈ യോഗം തുടങ്ങി അവസാനിപ്പിച്ചേ മതിയാകൂ.
                       ഏഴുമണിക്കാരംഭിച്ച യോഗത്തില്‍ നിന്ന് ഏഴരമണിയായപ്പോള്‍ ഞാന്‍ മുങ്ങി,, കാരണം വീട്ടിലൊരാള്‍ വന്നിരുപ്പുണ്ടെന്നും പറഞ്ഞ് ഭാര്യ വിളിച്ചു.ഞാന്‍ എണീറ്റതിനോടൊപ്പം ആ കാരണവന്മാരും പോരാനായി എണീറ്റു. സ്ഥലത്തെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ആദ്യകാലം മുതലുള്ള  പ്രവര്‍ത്തകാരായ ആ വയോധികരെ വഴിയില്‍ ഒഴിവാക്കി ഞാന്‍ വീട്ടിലേക്കു പോന്നു.രാത്രി ഒന്‍പതര കഴിഞ്ഞപ്പോള്‍ യോഗം അവസാനിപ്പിച്ച് മേഖലാ സ്സെക്രട്ടറി വന്നു,വീട്ടില്‍ വച്ചിരിക്കുന്ന സ്കൂട്ടറെടുക്കാന്‍.ശബ്ദം കേട്ട് ഇറങ്ങിചെന്ന എന്നോട് സെക്രട്ടറി പറഞ്ഞതെന്താണെന്നറിയാവോ? “താന്‍ പെണ്ണുമ്പിള്ള വിളിച്ചിട്ട് പോന്നു, എന്നാല്‍ ആ രണ്ടുപേരും തിരക്കിട്ട് പോന്നതെന്തിനാണെന്നറിയാമോ? മലയിലെ പള്ളി കയറാന്‍ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍! ഹോ ! എനിക്കങ്ങു ചൊറിഞ്ഞു കയറി, പരിഷത്തിന്റെ വാര്‍ഷികപരിപാടി ഒഴിവാക്കിയിട്ട് ഈ മാര്‍ക്സിസ്റ്റുകാര്‍ പോയത് പള്ളീ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍. ഇവര്‍ ചെന്നില്ലെങ്കില്‍ പള്ളിക്കാര്‍ കഞ്ഞി കുടിക്കില്ലല്ലോ അല്ലേ !” അങ്ങനെ ആത്മരോഷം കൊണ്ട് സെക്രട്ടരി സ്കൂട്ടറില്‍ കയറി സ്ഥലം വിട്ടു.
                 തിരിച്ച് വീട്ടിനകത്തേക്ക് കയറുമ്പോഴും എന്റെ ചിന്തകളും അതു തന്നെയായിരുന്നു.നമ്മുടെ ജനം ഇങ്ങനെ പരസ്പരവിരുദ്ധമായ നിരവധി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു,അതും യാതൊരു മന:സാക്ഷിക്കുത്തും കൂടാതെ തന്നെ. ഇത് ഈയവസരങ്ങ്ഗ്ഗളില്‍ കണ്ടു വരുന്ന ഒരു പ്രത്യേകതയാണ്. പണ്ട് ഇതായിരുന്നില്ല ടെണ്ട്; ഒരു വീട്ടില്‍ത്തന്നെ എല്ലാപ്പാര്‍ട്ടിക്കാരും ഉണ്ടായിരിക്കുക. എന്നുവച്ചാല്‍ മൂത്ത മകന്‍ കോണ്‍ഗ്രസ് ആണെങ്കില്‍ അടുത്തയാള്‍  കമ്യൂണിസ്റ്റ്, പിന്നെ സഹോദരീ ഭര്‍ത്താവ് ബി ജെ പി. മതിയല്ലോ ആര് അധികാരത്തിലിരുന്നാലും നമുക്കും നമ്മുടെ കുടുംബത്തിനും യാതൊരു കോട്ടവും തട്ടരുത്. എന്താ ശരിയല്ലെ? എന്നാല്‍ അന്നത്തെ സാമൂഹ്യ സാംസ്കാരീക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചും കളിയാക്കിയും ഭര്‍സിച്ചുമൊക്കെ ആ അവസ്ഥ മാറ്റിയെടുത്തു.
                      എന്നാലോ നമ്മുടെ സമൂഹം നിരന്തരം മാറിക്കൊണ്ടിരിക്കുകയായിരുന്നു.ഈ മാറ്റം ഇന്നു വന്ന് നില്‍ക്കുന്നത് ഇങ്ങനെയാണ്, ശാസ്ത്രസാഹിത്യപരിഷത്തിന്റെ യോഗത്തില്‍ എന്തുകൊണ്ട് അന്ധവിശ്വാസങ്ങള്‍ ഈ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കണമെന്ന് ഘോരഘോരം പ്രസംഗിച്ചിട്ട് ആ മാന്യദേഹം നേരെ പോകുന്നത്ത് ദേവീ ക്ഷേത്രത്തില്‍ ദീപാരാധന തൊഴാനായിരിക്കും.എന്നിട്ട് അന്തസ്സായി അദ്ദേഹം അതിനെ ന്യായീകരിക്കുകയും ചെയ്യും, നമുക്ക് ഏതാണൊഴിവാക്കാന്‍ കഴിയുക? രണ്ടും നമുക്ക് വേണ്ടപ്പെട്ടതും, വേണ്ടപ്പെട്ടവരുള്ളതുമല്ലേ?  മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കാരന്‍ തന്നെ അമ്പലക്കമ്മ്മിറ്റിയുടെ സെക്രട്ടറി കൂടി ആയാലോ ? എന്നാലും  വലിയ കുഴപ്പമില്ല എന്നാല്‍ അമ്പലത്തിലെ വലിയ പൂജാരി മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായാലോ? അല്ലെങ്കില്‍ വേണ്ട എസ് എന്‍ ഡി പി യോഗം മണ്ഡലം കമ്മിറ്റി സെക്രട്ടറി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മേഖലാ കമ്മിറ്റി സെക്രട്ടറി കൂടിയായാലോ? അദ്ദേഏഹം എന്തൊരു നിലപാടാണെടുക്കുക തന്റെ ജീവിതത്തില്‍, തന്റെ സംഘടനാ ജീവിതത്തില്‍, തന്റെ ജീവിതത്തിലെ നിര്‍ണ്ണായക നിലപാടുകളെടുക്കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ ? ഇവിടെയൊക്കെ ഇദ്ദേഹം ആരുടെ നിലപാടുകളോടൊപ്പം നില്‍ക്കും?
                 നമുക്കറിയാം മാര്‍ക്സിസ്റ്റു പാര്‍ട്ടി മുറുകെ പിടിക്കുന്ന തത്വസംഹിതകളെല്ലാം ഭൌതികവാദതിലധിഷ്ഠിതമാണെന്ന്, ആ തത്വചിന്തയിലുറച്ചുനിന്നുകൊണ്ട് മാത്രമേ വര്‍ഗസമരത്തിന്റെ ചരിത്രം നമുക്കുമുന്നില്‍ തുറന്നു തരികയും മനുഷ്യന്റെ ഭാവി അതൂവഴി പ്രവചിക്കുകയും ചെയ്ത മാര്‍ക്സും ഏംഗത്സും അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്ന ആ വൈരുദ്ധ്യാധ്ഷ്ഠിത ഭൌതീകവാദത്തിന്റെ പതാകാ വാഹകര്‍ ദേവീ സന്നിധിയില്‍ തൊഴുതു മുട്ടിപ്പായി പ്രാര്‍ഥിക്കുന്നത് കാണുമ്പോള്‍ നമുക്കൊരു അസ്വസ്ഥത ഉണ്ടാകുന്നില്ലേ? കാര്യം പാര്‍ട്ടിക്കാര്‍ പറയും, നാ‍ട്ടിലെ പ്രശ്നങ്ങള്‍ മുഴുവന്‍, ദുരിതങ്ങള്‍ മുഴുവന്‍ ഭൌതീകവാദിക്കും ഈശ്വരവിശ്വാ‍ാസിയേയും ബാധിക്കുന്നത് ഒരേപോലെയാണ്, അതുകൊണ്ടുതന്നെ ഇതിനെതിരായ സമരത്തില്‍ ഈശ്വരവിശ്വാസിയും നിരീശ്വരവിശ്വാസിയും ഒരു പോലെതന്നെ പങ്കെടുക്കുന്നു,പങ്കെടുക്കണം.
പക്ഷെ എന്നിട്ടും നമുക്കറിയാം ഈ പറച്ചിലില്‍ പോലും ഒരു വിശ്വാസമില്ലായ്മ ഉണ്ടെന്ന്.കാരണം സാധാരണക്കാരനും പാര്‍ട്ടിക്കാരനും രണ്ടും രണ്ടാണ്. പൊതുവേ ഇങ്ങനെയാണ് പറയാറ്, സാധാരണക്കാരന്‍ ഒര്രു സംഭവം കണ്ട് അപ്പോള്‍ തോന്നിയ വികാരം അങ്ങനെ തന്നെ പ്രകടിപ്പിക്കുമ്പോള്‍ മാര്‍ക്സിസ്റ്റുകാരന്‍ അങ്ങനെയല്ല ഒരു സംഭവമുണ്ടായാല്‍ അതിനെ മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിലയിരുത്തി അതിനനുസരിച്ച് മാത്രം വിലയിരുത്തുന്നു. ഇതാണ് ഒരു കമ്യൂണിസ്റ്റുകാരനും സാധാ‍രനക്കാരാനും തമ്മിലുള്ള വ്യത്യാസം.ഇതൊരു വലിയ വ്യത്യാസം തന്നെയാണ്.
                ഇങ്ങനെ കാര്യങ്ങള്‍ കാണുന്നവരുടെ ഒരു കൂട്ടം - കൂട്ടം എന്നത് വളരെ വിദൂരമായ ഒരു അര്‍ഥമാണ് - ആണ് പാര്‍ട്ടി.അവര്‍ ഒന്നിച്ചീരുന്ന് പ്രശ്നങ്ങളെ മാര്‍ക്സിയന്‍ ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ അക്കൂട്ടത്തിലൊരുവന്‍ മാത്രം ദേവീ ഭഗവതിയേ അമ്മേ മഹാമായേ അടിയനീ പ്രശ്നത്തിലൊരു വെളിപാട് തരണേ എന്നു പ്രാര്‍ത്ഥിക്കുന്നതൊന്ന് ആലോച്ചിച്ചു നോക്കൂ.എന്തുമാത്രം അശ്ലീലമായിരിക്കും ആ കാഴ്ച്ച.തന്നെയുമല്ല ഇവിടെയെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മാര്‍ക്സിസത്തിന്റെ വെളിച്ചത്തില്‍ എന്തുമാത്രം പ്രസക്തിയുമുണ്ടായിരിക്കും? പൊതുവേ പറയാറ് ഒരാള്‍ക്ക് പാര്‍ട്ടി മെംബര്‍ഷിപ്പ് കൊടുത്താല്‍ അയാളെ മാര്‍ക്സ്സിസ്റ്റുകാരനാക്കുന്നതിനുള്ള എല്ലാ ഒത്താശയും പാര്‍ട്ടി ക്ഷമയോടെ ചെയ്തുകൊടുക്കും എന്നാണ്. എന്നാല്‍ എത്രപേര്‍ യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസ്റ്റുകാരാവുന്നുണ്ടെന്നത് ദൈവത്തിനുമാത്രമറിയാവുന്ന കാര്യമാണ്.ഒരു യഥാര്‍ത്ഥ പ്രശ്നം ഉരുണ്ടുകൂടുമ്പോള്‍ അപ്പോള്‍ മാത്രമറിയാം ഇവന്റെയൊക്കെ തനിനിറം.
                    ഇതിലുമെത്രയോ കഷ്ടമാണ് പരിഷത്തിലെ പ്രശ്നം.പാര്‍ട്ടിയിലാണെങ്കില്‍ അത്യാവശ്യം സ്ക്രൂട്ടീണിയൊക്കെ കഴിഞ്ഞിട്ടാണ് പാര്‍ട്ടി മെംബര്‍ഷിപ് കൊടുക്കുന്നത്.എന്നാല്‍ പരിഷത്തില്‍ അത്ര പോലുമീല്ല. ഏതൊരു പ്രശ്നത്തേയും ശാസ്ത്രം ഉപയോഗീച്ച് വിശകലനം ചെയ്യുന്നവരാണ് പരിഷത്തുകാര്‍ എന്നാണ് വൈപ്പ്. എന്താണ് ശാസ്ത്രം എന്നതിനും അവര്‍ക്ക് നിര്‍വചനമുണ്ട്, ആ നിര്‍വചനമുപയോഗിച്ച് അവര്‍ നാട്ടിലുള്ള പ്രശ്നങ്ങളെ മുഴുവന്‍ വിശകലനം ചെയ്ത് തീരുമാനങ്ങളെടുക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കൂകയും ചെയ്യുന്നു.ഇവിടേയും ഒരു ദൈവവിശ്വാസിയുടെ റോളെന്താണ്? നിലവിലുള്ള ശാസ്ത്രങ്ങളൊന്നും ശരിയല്ല, ഈ ശാസ്ത്രങ്ങളൊന്നും ദൈവത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വളര്‍ന്നിട്ടില്ല എന്ന അഹങ്കരിക്കുന്ന വിഡ്ഡികളാണീ ദൈവവിശ്വാസികള്‍. അവര്‍ പരിഷത്തില്‍ വരുന്നത് എന്തിനായിരിക്കും? ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനേ, സത്യാന്വേഷകനേ, ഒരു നല്ല പരിഷത്തുകാരനാകാന്‍ കഴിയൂ എന്നിരിക്കെ ദൈവമാണ് എല്ലാ ശാസ്ത്രത്തിന്റേയും അവസാനവാക്ക് എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്കെങ്ങിനെ പരിഷത്തുകാരനാകാന്‍ കഴിയും?
                     എന്നിട്ടും ഇവനൊക്കെ പരിഷത്തുകാരനായി പാര്‍ട്ടിക്കാരനായി നില്‍ക്കുന്നൂണ്ടെങ്കില്‍ അതിലെന്തോ ഹിഡന്‍ അജണ്ടയില്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.ഇത്തരക്കാരെ കണ്ടെത്തി പാര്‍ട്ടിക്കാരനെ പാര്‍ട്ടിക്കാരനായും പരിഷത്തുകാരനെ പരിഷത്തുകാരനായും മാറ്റിയില്ലെങ്കില്‍ ഇത്തരം പ്രഛന്ന വേഷക്കാര്‍ ഭാവിയില്‍ ഈ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ദുരന്തമായിരിക്കും സമ്മാനിക്കുക.കാരണം പരിഷത്തിന്റെ അജണ്ടകളിലോ അല്ലെങ്കില്‍ പാര്ര്ട്ടിയുടെ പരിപാടികളിലോ ആകൃഷ്ടരായല്ല ഇവരെത്തുന്നത്.പകരം സംഘടന ഇവര്‍ക്ക് സമൂഹത്തില്‍ നല്‍കുന്ന മാന്യത, അല്ലെങ്കില്‍ അംഗീകാരം അതുനല്‍കിയേക്കാവുന്ന സാമ്പത്തീകലാഭം ഒക്കെയാണീ പ്രച്ഛന്ന വേഷക്കാരുടെ നോട്ടം.ഇതിനെതിരെ കരുതിയിരിക്കേണ്ടത് അത്യാവശ്യമാണ്.

15 comments :

  1. ഇങ്ങനെ കാര്യങ്ങള്‍ കാണുന്നവരുടെ ഒരു കൂട്ടം - കൂട്ടം എന്നത് വളരെ വിദൂരമായ ഒരു അര്‍ഥമാണ് - ആണ് പാര്‍ട്ടി.അവര്‍ ഒന്നിച്ചീരുന്ന് പ്രശ്നങ്ങളെ മാര്‍ക്സിയന്‍ ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ അക്കൂട്ടത്തിലൊരുവന്‍ മാത്രം ദേവീ ഭഗവതിയേ അമ്മേ മഹാമായേ അടിയനീ പ്രശ്നത്തിലൊരു വെളിപാട് തരണേ എന്നു പ്രാര്‍ത്ഥിക്കുന്നതൊന്ന് ആലോച്ചിച്ചു നോക്കൂ.എന്തുമാത്രം അശ്ലീലമായിരിക്കും ആ കാഴ്ച്ച.തന്നെയുമല്ല ഇവിടെയെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മാര്‍ക്സിസത്തിന്റെ വെളിച്ചത്തില്‍ എന്തുമാത്രം പ്രസക്തിയുമുണ്ടായിരിക്കും?

    ReplyDelete
  2. കാര്യം കാണണം
    അത്രയേയുള്ളു കാര്യം

    ReplyDelete
  3. ഒരു വീട്ടില്‍ത്തന്നെ എല്ലാപ്പാര്‍ട്ടിക്കാരും ഉണ്ടായിരിക്കുക. എന്നുവച്ചാല്‍ മൂത്ത മകന്‍ കോണ്‍ഗ്രസ് ആണെങ്കില്‍ അടുത്തയാള്‍ കമ്യൂണിസ്റ്റ്, പിന്നെ സഹോദരീ ഭര്‍ത്താവ് ബി ജെ പി. മതിയല്ലോ ആര് അധികാരത്തിലിരുന്നാലും നമുക്കും നമ്മുടെ കുടുംബത്തിനും യാതൊരു കോട്ടവും തട്ടരുത്. എന്താ ശരിയല്ലെ? എന്നാല്‍ അന്നത്തെ സാമൂഹ്യ സാംസ്കാരീക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചും കളിയാക്കിയും ഭര്‍സിച്ചുമൊക്കെ ആ അവസ്ഥ മാറ്റിയെടുത്തു.


    ശക്തമായി വിയോജിക്കുന്നു. ഒരേ വീട്ടില്‍ തന്നെ വിഭിന്ന ആശയങ്ങളുള്ളവര്‍ ഉണ്ടായിരിയ്ക്കുക അശ്ലീലമൊന്നുമല്ല. നിങ്ങളുടെ ഈ വികലചിന്താഗതിയെപ്പറ്റി ഓര്‍ത്ത് ഖേദിക്കുന്നു

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ, വീട്ടില്‍ വിഭിന്ന ആശയങ്ങള്‍ കൊണ്ടുനടക്കുന്നവരെയല്ല അശ്ലീലമായി ഞാന്‍ കണ്ടത്.പിന്നയോ കാര്യസാധ്യത്തിനായി വിഭിന്ന ചിന്താഗതി പുലര്‍ത്തുന്നവരെയാണ് ഞാന്‍ അശ്ലീലമെന്നു വിളിച്ചത്.ഏതായാലും നമ്മളിതില്‍ തര്‍ക്കിക്കണ്ട,കാരണം അതിന്റെ അതിപ്രസരം ഇന്ന് ഇല്ലാതായിരിക്കുന്നു.

      Delete
  4. എന്റെ മനസ്സിൽ ഇത് വായിച്ചപ്പോൾ ഉയരുന്നത് മറ്റു ചില പ്രധാനചോദ്യങ്ങള ആണ് ...
    ശസ്ത്ര സാഹിത്യ പരിഷത്ത് എന്നാ മഹത്തായ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ച ശക്തികൾ ഇതെനെ നിര്ജ്ജെവമാക്കാൻ ഉള്ള ശര്മത്തിന്റെ പിന്നിൽ പ്രവര്ത്തിച്ച ശക്തികളുടെ രാഷ്ട്ര്യ്യാതെ കുറിച്ച എന്താണ് ഇന്നും കേരളത്തിൽ ഒരു ചര്ച്ച നടക്കാത്തത് ? കേരളത്തിലെ ജനകീയാസൂത്രണ വിവാദവും വിദേശ ഫുണ്ടിങ്ങും വിവാദവും പരിഷത്തിനു വേണ്ടത്ര പ്രധിരോധിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ് ?ഇതെന്റെ പരിണതപ്രഞ്ഞരായ നേതാക്കല്ക്ക് ഒരു ചെറുത്‌ നില്പ്പ് സാധ്യമാവാതെ പോയത് എന്ത് കൊണ്ട് ? ജനമനസ്സിൽ മാധ്യമ പിന്തുണയോടു കൂടി ചില ഇടതുപക്ഷ കപട വേഷങ്ങൾ ഉയര്ത്തിയ വിവട്ങ്ങളിളുടെ പരിഷത് പോലെ ഔര് ജനകീയ അടിത്തറ യുള്ള സംഘടന എങ്ങനെ ഉലഞ്ഞു പോയത് ? ചില ഭൂമാഫിയ പോലുള്ള നിര്ന്നയക പ്രശ്ന്ന്ങ്ങളിൽ ഇടപെടെണ്ടിയിരുന്ന ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കിയതിനെ ഇത്തരം ഗൂഡ ശക്തികൾ സമൂഹത്തോട് മാപ്പ് പറയെണ്ടാതില്ലേ ?കേരളീയ സമൂഹത്തിൽ പരിഷതിനുള്ള വിശ്വസനീയത എത്രമാത്രം ഉണ്ട് ? ആഗോളവതകര്ന തിനെ കെടുതികൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ പരിഷത് പോലുള്ള സംഘടനക്കു നല്ല രീതിയിൽ ഇടപെടാൻ സാധിക്കുംയിരുന്നില്ലേ ?പാടം മാസികയും അതിന്റെ നടത്തിപ്പുകര്യും എന്ത് കൊണ്ട് തുറന്നു കാണിക്കപ്പെടുന്നില്ല ?

    ReplyDelete
    Replies
    1. ദിലീപേ, ഇവിറ്റെ കേരളത്തില്‍ എന്തു ചര്‍ച്ചയാണ് നടക്കുന്നത്? അല്ലെങ്കില്‍ എന്തു സംവാദമാണ് നടക്കുന്നത്? എന്തും വിവാദമാകാനുള്ള ശ്രമമല്ലാതെ? എനിക്ക് തോന്നുന്നത് ജനകീയ ആസൂത്രണ വിവാദവും വിദേശഫണ്ടിങ്ങ് വിവാദ്ദവുമൊക്കെ മറ്റെന്തോ ലക്ഷ്യം വച്ചുകൊണ്ട് പ്ലോട്ട് ചെയ്തതാണെന്നാണ്.അതുകൊണ്ടു തന്നെയായിരിക്കണം പരിഷത്ത് അതീല്‍ നിന്നൊഴിഞ്ഞ് നിന്നത്.അത് പരിഷത്തിനു മാത്രമല്ല ആധുനീക കേരള സാമൂഹത്തിനുവ്വരെ അതിന്റെ ക്രമമായ വളര്‍ച്ചക്ക് തടസ്സം സൃഷ്ടിച്ചു എന്നു തന്നെയുമല്ലാ അന്ന് രൂപപ്പെട്ട ആ‍ ചീത്ത മാതൃക ഇന്നും കേരളത്തിന്റെ വികസനത്തിന് വികാസത്തിനു തടസ്സമായി വര്‍ത്തിക്കുന്നു.എന്നിട്ടും നാ‍ാമതിനെ ഗൌരവത്തോടെ കാണൂന്നില്ല എന്നതാണ് ഏറ്റവുമ്ം വലിയ വര്‍ത്തമാന അശ്ലീലത.

      Delete
  5. >>>>>മലയിലെ പള്ളി കയറാന്‍ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍! ഹോ ! എനിക്കങ്ങു ചൊറിഞ്ഞു കയറി, പരിഷത്തിന്റെ വാര്‍ഷികപരിപാടി ഒഴിവാക്കിയിട്ട് ഈ മാര്‍ക്സിസ്റ്റുകാര്‍ പോയത് പള്ളീ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍. ഇവര്‍ ചെന്നില്ലെങ്കില്‍ പള്ളിക്കാര്‍ കഞ്ഞി കുടിക്കില്ലല്ലോ അല്ലേ !”<<<<

    ആ മാര്‍ക്സിസ്റ്റുകാര്‍ പള്ളിയില്‍ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍ പോയത് അത്ര വലിയ അപരാധമാണോ? അപ്പോള്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയ മാര്‍ക്സിസ്റ്റുകാരോ?

    ഈ ബ്ളോഗിന്റെ നെറ്റിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു പരസ്യം ഇങ്ങനെയാണ്.

    ബുദ്ധദേവന്‍ ഇങ്ങനെ അരുളിച്ചെയ്യുന്നു.

    ബുദ്ധനെ ദേവനായി കാണുന്ന മാര്‍ക്സിസ്റ്റുകാര്‍ ഉള്ളപ്പോള്‍, പള്ളിയില്‍ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കുന്നത് അത്ര മോശമാണോ സഖാവേ? മദനി എന്ന മുസ്ലിം മതപണ്ഢിതന്‍ മകളുടെ വിവാഹത്തിനു വന്നതു വരെ ആഘോഷമാക്കുന്ന മാര്‍ക്സിസ്റ്റുകാരുള്ളപ്പോള്‍ ഇതൊക്കെ അത്ര വലിയ കാര്യമാണോ സഖാവേ?

    ReplyDelete
    Replies
    1. അതു തന്നെയാണ് ഞാന്‍ വിശദീക്കരിക്കാന്‍ ശ്രമിച്ചത്.ഉദാഹരണത്തിനായി ഞാന്‍ നമ്മൂടെ നാട്ടിലെ പുരോഗമനകാഴ്ചപ്പാടില്‍ മുന്നില്‍ നില്‍ക്കൂന്ന സി പി എമ്മിനേയും പരിഷത്തിനേയും എട്ടുത്ത്ഃഉ എന്നുമാത്രം.വേണമെങ്കില്‍ സി പി ഐക്കാരേയും എടുക്കാമായിരുന്നു, പക്ഷെ ആളെണ്ണത്തില്‍ കുറവായതിനാല്‍ വിവരിയ്ക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒഴിവാക്കിയതാണ്.പക്ഷെ നമ്മളവിടേയും സംവാദത്തിനല്ല വിവാദത്തിനാണ് ശ്രമം എന്ന് മാത്രം.ഇതാ‍ാണല്ലോ കേരളട്ത്തിന്റെ ശാപം.പറയുന്നത് ശരിയാണൊ എന്നല്ല എന്റെ ആളൂകള്‍ അതിലില്ല്ലന്ന് കണ്ടില്ലേ, നിങ്ങളുടെ ആള്ളുകള്‍ അന്ന് അങ്ങിനെ ചെയ്തില്ലേ, ഇന്ന് ഇങ്ങിനെ ചെയ്യുന്നില്ലേ എന്നാണ് നോട്ടം.
      ബുദ്ധദേവന്‍ ഇങ്ങനെ അരുളി ചെയ്യ്യുന്ന്നു എന്നത് എന്നത് അദ്ദേഹം ദൈവമായതുകൊണ്ടല്ല എന്റെ ബ്ലോഗിന്റെ നെറ്റിയില്‍ ഒട്ടിച്ചിരിക്കുന്നത്.പിന്നയോ അദ്ദേഹം ഒടുങ്ങാത്ത കാരുണ്യത്തിന്റെ മൂര്‍ത്തി ആയതുകൊണ്ടാണ്.( മൂര്‍ത്തി എന്നു പറഞ്ഞതുകൊണ്ട് ദൈവം എന്നു വിചാരിക്കരുതേ)പിന്നെ മഹ്ദനിയുടെ മകളുടെ കല്യാണത്തിനു പോയത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം അറിയാവുന്ന ഒരാളും അതിനെ അധിക്ഷേപിക്കില്ലെന്നാണെനിക്കു തോന്നുന്നത്.എന്നാല്‍ മദനിയെ മുസ്ലീം മതപണ്ഡിതനായി കാണുന്ന ആ മനസ്സിനു സ്തുതി.വിവാദങ്ങള്‍ അരങ്ങുവാ‍ഴട്ടെ, കേരളവും ഇവിടുത്തെ 3 1/2 കോടി ജനവും പോയ്യി തുലയട്ടെ.

      Delete
    2. ഇതില്‍ എന്തു സംവാദമാണു താങ്കളുദ്ദേശിക്കുന്നത്? ആരോ പള്ളിയില്‍ പോകുന്നവര്‍ക്ക് കഞ്ഞി കൊടുക്കാന്‍ പോയത് ഒരു വിവാദമാക്കി ഇവിടെ അവതരിപ്പിച്ചത് താങ്കള്‍ തന്നെയല്ലേ?

      കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍  ദൈവവിശ്വാസികളും മത വിശ്വാസികളും ഒക്കെ ധാരാളമുണ്ട്. ആ സത്യം തിരിച്ചറിയുകയാണാദ്യം വേണ്ടത്. അഥവാ ഇനി മത വിശ്വാസം വേണ്ടെങ്കില്‍ അതൊക്കെ ആദ്യം തുടങ്ങേണ്ടത് പാര്‍ട്ടി നേതാക്കളില്‍ നിന്നാണ്.

      ബുദ്ധന്‍ താങ്കള്‍ക്ക് കാരുണ്യത്തിന്റെ മൂര്‍ത്തി ആകുന്നതുപോലെ കഞ്ഞി വയ്ക്കാന്‍ പോയ സഖാക്കള്‍ക്ക് യേശുവും കാരുണ്യത്തിന്റെ മൂര്‍ത്തി ആണെന്ന് കരുതിയാല്‍ തീരുന്ന പ്രശ്നമല്ലേ താങ്കളിവിടെ വിവാദമാക്കിയ കഞ്ഞി വീഴ്ത്തലിലും ഉള്ളു.

      മദനി എന്നത് അബുദുള്‍ നാസറിന്റെ വീട്ടുപേരോ സ്ഥലപ്പേരോ അതോ മറ്റെന്തെങ്കിലും  ആണോ എന്ന് വിവരമുള്ള ആരോടെങ്കിലും ചോദിച്ചു മനസിലാക്കുക. എന്നിട്ട് പോരേ സ്തുതിയും പ്രാര്‍ത്ഥനയുമൊക്കെ.

      Delete
  6. വി എസ് അച്യുതാനതന്റെ ഒരേയൊരു മകന് അരുണ്‍കുമാർ വി എസ് ശബരിമലയിൽ എല്ല്യപ്പോഴും കെട്ടും കെട്ടി തോഴൻ പോകുന്നത് കേരളത്തിൽ ഉടൻ സോഷ്യലിസം വരൻ ആണെന്ന് ..! (ഗോള്ഫ് ക്ലബ്ബിൽ പോകുന്നത് കള്ളുകുടിക്കാനും മക്കാവു ദ്വപിൽ പോകുന്നത് ----പിടിക്കാനും ആണെന്ന് പറയുന്നതും കേട്ട് !)

    ReplyDelete
  7. അചുതാനന്ദന്റെ മകന് 18 വയസ്സ് കഴിഞ്ഞു എന്നാണ് എനിക്ക് തൊന്നുന്നത്.പ്രായ പൂര്‍ത്തി വോട്ടവകാശം വന്ന ഒരു മനുഷ്യന്‍ ചെയ്യുന്നതിനു മുഴുവന്‍ അവന്റെ അഛന്‍ പിഴ മൂളനമെന്ന് വന്നാലത്തെ സ്ഥിതിയെന്താ?അതും അഛന്റെ രാഷ്ട്രീയത്തില്‍ മകന്‍ ഇറ്റപെട്ടതായി വലിയ ചരിത്രവുമില്ല.ആ സ്ഥിത്യ്ക്ക് നാമെങ്കിലും വിവാദവ്യവസായം കൊഴുപ്പിക്കാതിരുന്നുകൂടേ?

    ReplyDelete
    Replies
    1. കാടാമ്പുഴ പൂമുടൽ നടത്തിയ മ്ര്കിസിസ്റ്റ് കാരെ കുറിച്ച ദാസന്മാർ വേവലാതി പൂണ്ടപ്പോൾ ഓര്ത് പോയതാണ് യഥാര്ത മര്കിസിസ്റ്റ് കാരനും അവരുടെ കുലദ്യ്വവും മ്ര്കിസിസം കേരളത്തിൽ കൊണ്ട് വന്ന ആളുമായ ശ്രീ അച്യുതാനന്ദന്റെ മകന്റെ ഈ ലീല വിലാസങ്ങൾ !(പൂമൂടൽ നടത്തിയത് ഏതു മർക്സിക്സിറ്റ് കരനനെനും കേരളത്തിൽ ഏതു ബ്രാഞ്ചിലെ മെമ്പർ ആണെന്നുകൂടി പറയാനുള്ള ത്രാണി കള്ളപ്പേരിൽ കമന്റ്‌ എഴുതുന്ന ദാസന്മാര്ക്ക് ഉണ്ടാവാൻ ശാസ്തവിനോട് പ്രാർത്ഥിക്കുന്നു! )

      Delete
  8. പ്രിയ സുഹൃത്തുക്കളെ, ഞാന്‍ പറഞ്ഞു കഴിഞ്ഞു, ഞാന്‍ ശ്രമിച്ചത് സി പി എമ്മിനേയും ശാസ്ത്രസാഹിത്യപരിഷത്തിനേയും മുന്‍ നിര്‍ത്തി നമ്മുടെ ആളുകളില്‍ കാണുന്ന ഒരു ഇരട്ട വ്യക്തിത്വം ( പുരോഗമനത്തെ പുല്‍കുന്നതോടൊപ്പം അധോഗമനത്തേയും ഒരു ചമ്മലുമില്ലാതെ വാരിപ്പുണരുന്ന ) പറയുക എന്നതായിരുന്നു.ഇത് സത്യത്തില്‍ സി പി എമ്മിലോ പരിഷത്തിലോ മാത്രം കാണുന്ന പ്രതിഭാസമല്ല, നമ്മുടെ നാട്ടിലെ എല്ലാ പ്രസ്ഥാനങ്ങളിലും ഇത് ധാരാളമായി കാണാം.എന്നാല്‍ ഈ പോസ്റ്റ് സി പി എമ്മിനെ അടിക്കാനും കരിവാരിത്തേയ്ക്കാനൂമുള്ള വേദിയായി ചിലര്‍ മാറ്റുന്നത് ഖേദകരമാണ്.പഴകിപുളിച്ച കാര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് ഇങ്ങനെ ചിലര്‍ എക്കിളെടൂക്കുന്നത് ശരിയല്ല എന്നു പറയുന്നതിനോടൊപ്പം സ്വന്തം കണ്ണുകള്‍ നന്നായി വിടര്‍ത്തി ചുറ്റും നോ‍ക്കുകയും നടക്കുന്ന കാര്യങ്ങള്‍ ഒന്നു മനസ്സിലാക്കുകയും ചെയ്യുന്നത് നന്നായിരിക്കും സ്വബുദ്ധിക്കെങ്കിലും.നമസ്കാരം.

    ReplyDelete
    Replies
    1. താങ്കള്‍ ആളുകളില്‍ കാണുന്ന ഇരട്ടത്താപ്പിനുദാഹരണമായി ഉപയോഗിച്ച ബിംബം ഒട്ടും യോജിക്കാത്തതാണെന്നേ ഞാന്‍ ചൂണ്ടിക്കാണിച്ചുള്ളു. ദൈവവിശ്വാസവും മത വിശ്വാസവും ആണ്, പുരോഗമനത്തിന്റെയും അധോഗമനത്തിന്റെയും അളവുകോലെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. 70 വര്‍ഷക്കാലം സോവിയറ്റ് യൂണിയനില്‍ ഇതൊക്കെ നിരോധിച്ചിട്ടും കമ്യൂണിസം തകര്‍ന്നപ്പോള്‍ ആളുകള്‍ ഇതിലേക്കൊക്കെ തിരിച്ചു പോയിഎന്നത് മറക്കരുത്. എന്നു വച്ചാല്‍ ദൈവവിശ്വാവും മതവിശ്വാസവും ഇല്ലാതെ ജനിച്ചു ജീവിച്ച ഒരു തലമുറ ആണതിലേക്ക് പോയതെന്ന്. താങ്കളുടെ അഭിപ്രായത്തില്‍ പുരോഗമനം നേടിയ ആ സമൂഹമാണിത് ചെയ്തതും. ദൈവവിശ്വാസവും മത വിശ്വാസവും നിയമം മൂലം നിരോധിച്ച കമ്യൂണിസ്റ്റു വ്യവസ്ഥിതിയില്‍ പോലും  ഇതൊന്നും മനുഷ്യ മനസില്‍ നിന്നും പിഴുതെറിയാന്‍ സാധിച്ചിട്ടില്ല. അപ്പോള്‍ പിന്നെ മത സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് ആളുകള്‍ മതത്തിലൊക്കെ വിശ്വസിക്കുന്നതില്‍ അത്ര വലിയ അപരാധം കാണേണ്ടതുണ്ടോ?

      ഇരട്ടത്താപ്പിനു ഇതിലും യോജിക്കുന്ന ഉദാഹരണങ്ങളുണ്ട്. കേരളത്തില്‍ സ്വാശ്രയ കോളേജിനെതിരെ അണികളേക്കൊണ്ട് സമരം ചെയ്യിച്ചിട്ട്, മക്കളെ കേരളത്തിനു പുറത്തുള്ള ശ്വാശ്രയ കോളേജുകളില്‍ അയച്ചു പഠിപ്പിക്കലൊക്കെ ആണതിന്റെ ഉദാഹരണങ്ങള്‍. ഇത് കേള്‍ക്കുമ്പോഴേക്കും  പേരുണ്ടെന്ന് അഭിമാനിക്കുന്ന ചവേറുകള്‍ ഉറഞ്ഞു തുള്ളും.

      Delete
  9. സ്വന്തം മകനെ കോഴ കൊടുത്ത് സ്വകാര്യ കോളജിൽ ചേര്ക്കുകയും പരീക്ഷ നടക്കുന്ന ദിവസമയതു കൊണ്ട് ആ കോളേജിൽ സമരം വേണ്ടെന്നും മറ്റെല്ലാ വിദ്യഭ്യസ സ്ഥാപനങ്ങളിലും സമരം നടക്കട്ടെ എന്നും ഉത്തരവിടും !ലോട്ടറിക്കെതിരെ സംസാരിച് സ്വന്തം മന്ത്രിസഭയിലെ സഹ പ്രവര്തകനെ താറടിക്കാൻ നോക്കുകയും സ്വന്തം മകള്ക്ക് ഓണ്‍ലൈൻ ലോട്ടറിയുടെ എജെന്സി ഉണ്ടാക്കി കൊടുക്കുകയും ചെയ്യും! ,പെണ്ണ് പിടിയാൻമര്ക്കെതിരെ ഗീര്വാണം വിടും, സ്വന്തം മകനെ മക്കാവു ദ്വുപിൽ പെണ്ണ് പിടിക്കാനും ഗോള്ഫ് ക്ലബ്ബിൽ കള്ളടിക്കാനും വിടും,പാര്ട്ടി പ്രവർത്തകർ ആരോപണം വന്നാൽ ഉടൻ സ്ഥാനമാനങ്ങൾ രാജിവെക്കണമെന്ന് വീമ്പിളക്കും ബന്ധുക്കല്ക്ക് ഭൂമി ദാനം നടത്തിയ കേസ് വന്നിട്ടും ഒരു സ്ഥാനമാനങ്ങൾ വിടാതെ അങ്ങ് കെട്ടി പിടിച്ചു കിടക്കും, ഒരുപ്രവര്ത്തന പരിചയവും ഇല്ലാത്ത സ്വന്തം മകനെ കയറ ഫെഡിന്റെ ഉന്നത സ്ഥാനങ്ങളിലും ഐ എച് അര ഡി യുടെ ദയരെക്ടർ സ്ഥാനത്തും തിരുകി കയറ്റും സമരം ചെയ്യുന്ന യുവാക്കള പരിക്ഷ എഴുതിയും റാങ്ക് ലിസ്റ്റിൽ പേര് വന്നു നിയമനം ലഭിക്കാതെയും കാലം കഴിച്ചു കൂട്ടണം ! ഇരട്ടതപ്പുകളുടെ ലിസ്റ്റ് ഇനിയുമുണ്ട് ഒരുപാടു, പക്ഷെ പുറത്തു പറയരുത് എന്തെന്നാൽ ൽ ഇയാൾ 'വാഴ്ത്തപ്പെട്ടവൻ ' ആണ്..അതിനാൽ ഇതെല്ലാം ആണത്തം ആണ് ! ഉള്ളത് പറഞ്ഞാൽ എല്ലാ കള്ള ദാസന്മാരും വെളിവക്കപ്പെട്ടുകൊന്ടെയിരിക്കും .....

    ReplyDelete