കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പ്രസിദ്ധീകരിച്ച ചിത്രമാണിത്. ഹിന്ദുവിലാണിത് ആദ്യം അവ്ന്നത്, തുടർന്ന് ആരോ ഫേസ്ബുക്കിലിട്ടു.നല്ലതാണെന്നു തോന്നിയ്തുകൊണ്ട് ഞാനിത് പുന:പ്രസിദ്ധീകരിക്കുന്നു എന്നു മാത്രം.തുണിയുടുക്കാനില്ലെങ്കിലും ആവശ്യത്തിനു ഭക്ഷണം കഴിക്കാനില്ലെങ്കിലും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിലെ ചിഹ്നത്തിൽ കുത്താൻ കൃത്യമായി പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്.എത്ര അന്തസ്സോടെയാണദ്ദേഹം ആ കർമ്മം നിർവഹിക്കുന്നതെന്ന് നോക്കിക്കേ. ഈ ചിത്രം ഇങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോളാണ് പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടൻ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഓർമ്മ വന്നത്.വായനക്കാർക്കായി ഞാനിത് ഇവിടെ കുറിയ്ക്കുന്നു. “ഓരോ മനുഷ്യനും ആയുസ്സിലൊരിക്കലെങ്കിലും കൊടിയ യാതനകളിൽക്കൂടി കടന്നുപോകേണ്ട തായി വരും.പട്ടണത്തിന്റെ തകർച്ച,മകന്റെ മരണം,അടിസ്ഥാനരഹിതമായ കുറ്റാരോപണം അംഗവൈകല്യത്തിനിടയാക്കുന്ന രോഗം നിർണ്ണാ യകമായ ആ നിമിഷങ്ങൾ,ദൈവം മനുഷ്യനെ പോ രിനു വിളിക്കുകയാണ്, “എന്നോടെതിരിടാൻ തയ്യാ റുണ്ടോ” എന്നൊരു വെല്ലുവിളി. ആ വിളിക്കു മറു വിളി പറയാനുള്ള ബാധ്യത മനുഷ്യനുണ്ട്. “യാതനാ പൂർണമായ ,ക്ഷണികമായ ഈ ജീവിതത്തെ നീ അ ള്ളിപ്പിടിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ യാതന കളുടെ ഉദ്ദേശമെന്താണ്?” ദൈവത്തിന്റെ ഈ ചോദ്യങ്ങൾക്കുത്ത രം പറയാൻ കഴിയാത്തവർ നിസ്സഹായരായി വിധി യ്ക്കു കീഴടങ്ങും. മറിച്ച് ജീവിതത്തിന്റെ പൊരുളറി യണമെന്ന് വാശിയുള്ളവർ ,ദൈവത്തിന്റെ ന്യായാ ന്യായങ്ങളേക്കുറിച്ച് ശങ്ക തോന്നുന്നവർ, വിധിയുടെ മുൻപിൽ തലകുനിക്കാതെ എതിർത്തു നിൽക്കും. ആ മുഹൂർത്തത്തിലാണ് സ്വർഗം അഗ്നി വമിക്കുക, മനു ഷ്യനെ ചുട്ടുചാമ്പലാക്കുന്ന തീയല്ല, പുരാതനമായ വി ശ്വാസപ്രമാണങ്ങളെ തകർത്തു തരിപ്പണമാക്കുന്ന തീ ആത്മാവിന്റെ അനന്തസാധ്യതകളെ വ്യക്തിയുടെ ബോധമണ്ഡലത്തിൽ തെളിയിച്ചുകാട്ടുന്നതീ.കേവല മൊരു ഭീരുവിന്റെ ഹൃദയത്തിൽ ഇങ്ങനെയുള്ള തീ ഒരിക്കലും ജ്വലിച്ചുയരുകയില്ല.” ഇങ്ങനെയൊരു മല്‍പ്പിടുത്തമായിരുന്നു ആ അർദ്ധനഗ്നയായ ഫക്കീറിന്റെ നേതൃത്വത്തിൽ ഭാരതത്തിലെ ദരിദ്രനാരായണന്മാർ നടത്തിയത്.അവർക്ക് നഷ്ടപ്പെടുവാൻ എന്തെങ്കിലും ഉണ്ടെന്ന പേടിയുണ്ടായിരുന്നില്ല, കാരണം അവർക്ക് ഒന്നും തന്നെയുണ്ടായിരുന്നില്ല.അതുകൊണ്ടവർ ആ അർദ്ധനഗ്നനായ ഫക്കീറിന്റെ പിന്നിൽ അണിയണിയായി ആർത്തലച്ചു വന്നുകൊണ്ടേയിരുന്നു.അവസാനം ദൈവം നോവലിൽ പറയുന്നതുപോലെ പിൻവാങ്ങാൻ തുടങ്ങിയപ്പോൾ ആ ഫക്കീർ പറഞ്ഞു നമ്മളെന്തിനാണോ ഈ മല്‍പ്പിടുത്തം തുടങ്ങിയത്, അതു സാധിച്ചിട്ടേ അങ്ങയേ വിടൂ എന്ന്. അങ്ങനെ ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടി.സ്വാതന്ത്ര്യം എന്നു വച്ചാൽ നമുക്ക് എല്ലാം വാരിക്കോരിത്തന്നെ തന്നു.വയലാർ പാടിയതുപോലെ:- “ ഒരു പുഷ്പം നമ്മൾ ചോദിച്ചു അവർ ഒരു പൂങ്കാവനം തീർത്തു തന്നു നന്ദിയില്ലാത്തവർ നമ്മളാ പൂവനം ഗന്ധവർന്മാക് വിറ്റൂ.” സ്വതന്ത്രം നമുക്ക് തന്ന അവസരങ്ങൾ അളവറ്റതായിരുന്നു.എന്നാൽ അത് മുതലാക്കാൻ നമുക്കായില്ല എന്നു മാത്രം.വിദഗ്ധമായി അത് നമ്മിൽ നിന്ന് തട്ടീയെടുക്കുകയോ നമ്മെ വിദഗ്ധമായി അകറ്റി നിറുത്തുകയോ ചെയ്തു.എല്ലാ വിഭവശേഷിയിലും ലോകത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന നമ്മൾ ജീവിതസാഹചര്യങ്ങളുടേയും മറ്റു സൂചികകളിലും ഒക്കെ ഇന്ന് പിന്നോക്കം പോയി പോയി നമുക്കു പിന്നിൽ മറ്റാരുമില്ലെന്ന അവസ്ഥയായി. അതുകൊണ്ടു തന്നെ ഈ സ്വാതന്ത്ര്യദിനം നമുക്ക് നൽകുന്ന സൂചന ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനു സമയമായി എന്നുതന്നെയാണ്.മണ്ണിൽ പണിയെടുക്കുന്നോനും കല്ലിൽ പണിയെടുക്കുന്നോനും പട്ടിണിപ്പാവങ്ങളും നയിക്കുന്ന യഥാർത്ഥസ്വാതന്ത്ര്യസമരം!
സ്വാതന്ത്ര്യദിന ആശംസകൾ
**msntekurippukal | 2 Comments so far **ഇതുവരെ ഈ പോസ്റ്റ് വായിച്ചവര്‍:
ലേബലുകള്‍
ഫിഫ്ത് മൗണ്ടൻ പ്രതികരണം.
,
സ്വാതന്ത്ര്യം പൗലൊ കൊയ്ലോ
Subscribe to:
Post Comments
(
Atom
)
അതുകൊണ്ടു തന്നെ ഈ സ്വാതന്ത്ര്യദിനം നമുക്ക് നൽകുന്ന സൂചന ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനു സമയമായി എന്നുതന്നെയാണ്.മണ്ണിൽ പണിയെടുക്കുന്നോനും കല്ലിൽ പണിയെടുക്കുന്നോനും പട്ടിണിപ്പാവങ്ങളും നയിക്കുന്ന യഥാർത്ഥസ്വാതന്ത്ര്യസമരം!
ReplyDeleteഎന്നാലും ആശംസകള്‍
ReplyDelete